അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നവരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

By Web DeskFirst Published Feb 21, 2018, 9:28 AM IST
Highlights

ഇറ്റാനഗര്‍: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ആരോപിച്ച് രണ്ട് പേരെ പൊലീസ് സ്റ്റേഷനില്‍നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം തല്ലിക്കൊന്നു. അരുണാചല്‍ പ്രദേശിലെ ലോഹിത് ജില്ലയിലാണ് ആല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നാംഗോ ജില്ലയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്നാരോപിച്ച് രണ്ട് പേരെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കുട്ടിയെ ആക്രമിച്ചുവെന്ന് പൊലീസിന് മൊഴി നല്‍കി. 

ഇവരെയാണ് പ്രതിഷേധക്കാര്‍ ഫെബ്രുവരി 20 ന് പൊലീസ് സ്‌റ്റേഷനില്‍നിന്ന് വലിച്ചിറക്കി ആക്രമിച്ച് കൊന്നത്. സഞ്ജയ് സൊബാര്‍, ജഗ്ദീഷ് ലോഹര്‍ എന്നിവരാണ് ടെസു പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് കൊല്ലപ്പെട്ടത്. ആയിരത്തോളം വരുന്ന പ്രതിഷേധകര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന വനിതാ ഇന്‍സ്‌പെക്ടറെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. 

ഫെബ്രുവരി 12നാണ് അഞ്ച് വയസ്സുകാരിയെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച കൊന്നത്. അഞ്ച് ദിവസത്തിന് ശേഷം തേയില തോട്ടത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പ്രതികളെ പിടികൂടുകയും കോടതിയില്‍  ഹാജരാക്കുകയും ചെയ്തു. ഇരുവരെയും കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു. ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ തിരിച്ചറിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
 

click me!