ളോഹ ഇസ്തരിയിട്ടത് തിരികെ നല്‍കാനെത്തിയപ്പോള്‍ കടന്നു പിടിച്ചു; ബിഷപ് 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ

Web Desk |  
Published : Jun 30, 2018, 03:59 PM ISTUpdated : Oct 02, 2018, 06:44 AM IST
ളോഹ ഇസ്തരിയിട്ടത് തിരികെ നല്‍കാനെത്തിയപ്പോള്‍ കടന്നു പിടിച്ചു; ബിഷപ് 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ

Synopsis

മൂന്നുവര്‍ഷത്തിനിടെ പീഡിപ്പിച്ചത് 13 തവണ ബിഷപ്പിനെതിരെ കൂടതല്‍ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കത്തോലിക്കാ സഭയിലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. എറണാകുളത്ത് 2014 മേയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ബിഷപ് തന്നെ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍.

രാത്രി 10.45-നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച്  വിശ്രമമുറിയിലേക്ക് കൊണ്ടു പോയി. അവിടെ നിന്നും തിരിച്ച് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ ബിഷപ്പ് ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. 

2016 വരെ, 13 തവണ തന്നെ ബിഷപ്പ് പീഡിപ്പിച്ചെന്നാണ്  നാല്‍പ്പത്താറുകാരിയായ കന്യാസ്ത്രീ പരാതിയില്‍ പറയുന്നത്. പീഡനം ചെറുത്തതോടെ ദൈനംദിനജോലികള്‍ വരെ തടസപ്പെടുത്തുന്ന തരത്തില്‍ ദ്രോഹിക്കാന്‍ തുടങ്ങി. ഒടുവില്‍ ബിഷപ്പിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കുകയായിരുന്നു. എന്നാല്‍  വീണ്ടും മാനസികപീഡനം തുടര്‍ന്നപ്പോഴാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതെന്ന് പരാതിക്കാരി പറയുന്നു.

ബലാത്സംഗക്കുറ്റം ആരോപിച്ച് നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല.  കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിച്ചു കഴിഞ്ഞുവെന്നും വെളിപ്പെടുത്തേണ്ട സമയത്ത് കാര്യങ്ങൾ പറയുമെന്നും അവര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'