സമാധാന കരാറിനു പിന്നാലെ സിറിയയില്‍ കൂട്ടക്കൊലകള്‍; ബലി പെരുന്നാള്‍ വേളയില്‍ ചോരപ്പുഴ

Published : Sep 11, 2016, 09:55 AM ISTUpdated : Oct 05, 2018, 02:29 AM IST
സമാധാന കരാറിനു പിന്നാലെ സിറിയയില്‍ കൂട്ടക്കൊലകള്‍; ബലി പെരുന്നാള്‍ വേളയില്‍ ചോരപ്പുഴ

Synopsis

ദമസ്‌കസ്: ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ റഷ്യയും അമേരിക്കയും ഒപ്പുവെച്ചതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാരകമായ വ്യോമാക്രമണങ്ങള്‍. 

വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബിലും ആലപ്പോ പ്രവിശ്യയിലുമായി നടന്ന നിരവധി ബോംബാക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളും വൃദ്ധരും സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇദ്‌ലിബിലെ മാര്‍ക്കറ്റില്‍ റഷ്യന്‍ വിമാനം നടത്തിയ ബോംബാക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു. പെരുന്നാള്‍ ഷോപ്പിംഗിന്റെ തിരക്കിനിടെയായിരുന്നു ആക്രമണം. ഒമ്പത് കുട്ടികള്‍ അടക്കം 55 ലേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. വിമതരുടെ ശക്തികേന്ദ്രമായ ആലപ്പോയില്‍ നടത്തിയ ആക്രമണത്തില്‍ 50 ലേറെ പേരും കൊല്ലപ്പെട്ടു. 

സര്‍ക്കാര്‍ സൈന്യത്തിന്റേതും അസദ് സര്‍ക്കാറിനെ പിന്തുണക്കുന്ന റഷ്യയുടെയും ജെറ്റ് വിമാനങ്ങളാണ് ഇവിടെ കൂട്ടക്കൊലകള്‍ നടത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനീവയില്‍ നടന്ന 16 മണിക്കൂര്‍ ചര്‍ച്ചയ്ക്കു ശേഷം അമേരിക്കയും റഷ്യയും സമാധാന കരാറില്‍ ഒപ്പു വെച്ചതിനു പിന്നാലെയായിരുന്നു വീണ്ടും ആക്രമണങ്ങള്‍ നടന്നത്.  പെരുന്നാള്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയും റഷ്യയും സംയുക്തമായി ഐസിസിനെതിരെ ആക്രമണങ്ങള്‍ നടത്താനും തീരുമാനമായിരുന്നു. 

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ റഷ്യ ശക്തമായി പിന്തുണക്കുന്നുണ്ട്. അതേ സമയം അസദിനെ താഴെയിറക്കാന്‍ പൊരുതുന്ന വിമതര്‍ക്കൊപ്പമാണ് അമേരിക്ക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി