ഗള്‍ഫിലുള്ള ഭര്‍ത്താവിന് സംശയം; ഭാര്യ നവജാത ശിശുവിനെ പാല് കൊടുത്തു കൊന്നു

Published : Jun 01, 2017, 06:34 PM ISTUpdated : Oct 05, 2018, 02:20 AM IST
ഗള്‍ഫിലുള്ള ഭര്‍ത്താവിന് സംശയം; ഭാര്യ നവജാത ശിശുവിനെ പാല് കൊടുത്തു കൊന്നു

Synopsis

കണ്ണൂര്‍: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ  പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. 

ഗള്‍ഫിലുള്ള ഭര്‍ത്താവിന് കുഞ്ഞ് തന്റേതല്ലെന്ന് സംശയമുണ്ടായിരുന്നു. കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്ന് ഫെബ്രുവരിയില്‍ ഗള്‍ഫിലേക്ക് മടങ്ങിയതായിരുന്നു യുവതി. മേയ് ആദ്യമാണ് നമിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നാണ് ഭര്‍ത്താവ് പറഞ്ഞത്.

ഇതോടെ ഭര്‍തൃപിതാവാണ് ഉത്തരവാദിയെന്ന് യുവതി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ നമിത കുഞ്ഞിനെ കൊല്ലുകയായിരുന്നു.  നമിത പാലു കൊടുത്തപ്പോള്‍ തുണി മുഖത്തിട്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പാലുകൊടുത്തപ്പോള്‍ കുഞ്ഞ്ശ്വാസം മുട്ടി മരിച്ചുവെന്ന്  പോസ്റ്റ്മോര്‍ട്ടത്തില്‍  കണ്ടെത്തുകയുള്ളുവെന്ന് നമിത കരുതി. 

എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന്  ഡിവൈ.എസ്.പി പി.സദാനന്ദന്റെ നേതൃത്വത്തില്‍ മൃതദേഹം പരിശോധന നടത്തിയപ്പോള്‍ കൊലയാണെന്ന സൂചന ലഭിച്ചിരുന്നു. ഇതോടെ നമിതയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
'ദൈവഹിതം' ഭയന്ന് ഷിൻഡെ, മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് നാടകം, കൗൺസിലർമാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി ശിവസേന