
ന്യൂഡൽഹി: ഉറങ്ങിക്കടന്ന രണ്ടുവയസ്സുകാരന്‍ മകനെ യുവതി ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്കെറിഞ്ഞു. ഡല്‍ഹിയിലാണ് സംഭവം. ഭർതൃവീട്ടുകാരുമായുള്ള തർക്കത്തെ തുടർന്നാണ് യുവതിയുടെ ക്രൂരത. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ അന്‍ഷു എന്ന കുട്ടി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
സോനു ഗുപ്‍ത(26) എന്ന യുവതിയാണ് പിഞ്ചുകുഞ്ഞിനെ ക്രൂരപീഡനത്തിനിരയാക്കിയത്. ബിസിനസുകാരനായ ഭർത്താവ് നിതിൻ ഗുപ്‍തയുടെ പരാതിയിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെയും സോനുവിനെ അറസ്‍റ്റ് ചെയ്തിട്ടില്ല.
കട്ടിലിലിരുന്ന് സോനു ഭർതൃമാതാപിതാക്കളോട് ദേഷ്യത്തോടെ പെരുമാറുന്നതും തന്‍റെ അടുത്ത് കിടന്നുറങ്ങുന്ന കുഞ്ഞിനെ എടുത്ത് കോണിപ്പടികളിലൂടെ താഴേക്കിടുന്നതും ദൃശ്യത്തിലുണ്ട്. നിതിൻ ഗുപ്‍തയുടെ മാതാപിതാക്കൾ കുഞ്ഞിനെ രക്ഷിക്കാൻ ഓടി കാണാം. ജനുവരി 24നാണ് നിതിൻ ഗുപ്‍തയുടെ പരാതി പൊലീസിന് ലഭിക്കുന്നത്. പരാതി അന്വേഷിച്ച് വരികയാണെന്ന് പൊലീസ്അറിയിച്ചു.
വീട്ടിൽ നിതിൻ ഗുപ്‍ത സ്‍ഥാപിച്ച സിസിടിവി ക്യാമറയിലാണ് സോനുവിൻറെ ക്രൂരത പതിഞ്ഞത്. സോനുവിന്‍റെ മൃഗീയ പെരുമാറ്റം തെളിയിക്കുന്നതിനാണ് താൻ ക്യാമറ സ്ഥാപിച്ചതെന്ന്ഇയാള് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam