കുറിഞ്ഞിസങ്കേതം സംബന്ധിച്ച് സര്‍ക്കാരിന് മുന്‍വിധിയില്ല, ശരിയായ രേഖയുള്ളവരെ സംരക്ഷിക്കും: റവന്യു മന്ത്രി

Published : Nov 24, 2017, 05:01 PM ISTUpdated : Oct 04, 2018, 04:53 PM IST
കുറിഞ്ഞിസങ്കേതം സംബന്ധിച്ച് സര്‍ക്കാരിന് മുന്‍വിധിയില്ല, ശരിയായ രേഖയുള്ളവരെ സംരക്ഷിക്കും: റവന്യു മന്ത്രി

Synopsis

മൂന്നാര്‍:കുറിഞ്ഞിസങ്കേതം സംബന്ധിച്ച് സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും ശരിയായ രേഖയുള്ളവരെ സംരക്ഷിക്കുമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് 11 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുമെന്ന് തീരുമാനമെടുത്തിരുന്നു. 

ജനവാസ മേഖലകളെ ഒഴിപ്പിക്കണമെന്ന  ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ തയ്യാറുള്ളവരെ പുനരധിവസിപ്പിക്കുമെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പ്രതിഷേധകാരണം കയ്യേറ്റമൊഴിപ്പിച്ച് കുറിഞ്ഞി ഉദ്യാനത്തിന്‍റെ ഭൂമി തിട്ടപ്പെടുത്താന്‍ ദേവികുളം സബ്കലക്ടര്‍ക്ക്  കഴിഞ്ഞ 11 വര്‍ഷമായി  കഴിഞ്ഞിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍