
ഇടുക്കി: മൂന്നാർ തലയാർ കടുകു മുടി ഡിവിഷനിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 12 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 384 ലിറ്റർ സ്പിരിറ്റ് പിടികൂടി. തേയില തോട്ടങ്ങളിലും സമീപത്തെ പൊന്തക്കാടുകളിലും ഒളിപ്പിച്ചുവെച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോനയിൽ 1100 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.
സംഭവത്തിൽ ഒരാൾക്കെതിരെ സംഘം കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബു എബ്രഹാമിന്റ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇൻസ്പെക്ടർ ഷിബു മാത്യു, എസ്.സുബ്രമണ്യൻ, വി.പി.സുരേഷ് കുമാർ, കെ.എം.അഷറഫ് , സുനിൽ കുമാർ, നെബു, ബിജു മാത്യു, കെ.എസ് മീരാൻ എന്നിവർ പങ്കെടുത്തു.