അടിമാലി രാജധാനി കൂട്ടക്കൊല; പ്രതികൾ കുറ്റക്കാരെന്ന് കോടതി

Published : Jan 06, 2018, 04:43 PM ISTUpdated : Oct 04, 2018, 07:42 PM IST
അടിമാലി രാജധാനി കൂട്ടക്കൊല; പ്രതികൾ കുറ്റക്കാരെന്ന് കോടതി

Synopsis

അടിമാലി: അടിമാലി രാജധാനി  ടൂറിസ്റ്റ് ഹോം കൂട്ടക്കൊല കേസിലെ പ്രതികൾ കുറ്റക്കാരെന്ന് തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആന്‍റ്റ് സെഷൻസ് കോടതി.  ശിക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും. 

2015 ഫെബ്രുവരി 12 ന് രാത്രിയാണ് അടിമാലി ടൗണിലെ രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ അമ്മ നാച്ചി എന്നിവർ കൊല്ലപ്പെട്ടത്. 

ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള 302 ാം നമ്പര്‍ മുറിയിൽ വായ് മൂടി, കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം. ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാം നിലയിൽ  കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിൽ രണ്ടിടത്തായാണ് കിടന്നത്.

കർണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരാണ്  പ്രതികൾ. മൂവരെയും കൊലപ്പെടുത്തിയ ശേഷം 19.5 പവൻ സ്വർണം 50,000 രൂപയും റാഡോവാച്ചും കവർന്നിരുന്നു. 56 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 77 രേഖകൾ പരിശോധിച്ചു. കുറ്റവാളികൾക്കുള്ള ശിക്ഷ അടുത്തയാഴ്ച വിധിച്ചേക്കും. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓഫീസിലെ ചവറെല്ലാം നീക്കി, ഇതൊക്കെ ആളുകൾ ഇന്നലെ കൊണ്ടുവന്നിട്ടതാ': കോർപ്പറേഷൻ ഇങ്ങനെ വേണം പ്രവർത്തിക്കാനെന്ന് ശ്രീലേഖ
ലേല കുടിശ്ശിക തിരിച്ച് പിടിക്കൽ; ദേവസ്വം ബോർഡുകൾക്കെതിരെ ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി