യുവതിയുടെ ദുരൂഹമരണം; മൂന്ന് പേര്‍ റിമാൻഡിൽ

Published : Jan 13, 2018, 11:08 PM ISTUpdated : Oct 04, 2018, 05:21 PM IST
യുവതിയുടെ ദുരൂഹമരണം; മൂന്ന് പേര്‍ റിമാൻഡിൽ

Synopsis

കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് യുവതിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ റിമാൻഡിൽ . ഭര്‍ത്താവ് അജീഷ്, അജീഷിന്‍റെ മാതാപിതാക്കള്‍ എന്നിവരാണ് റിമാൻഡിലായത്.

കഴിഞ്ഞ മാസം 24നാണ് പത്താനാപുരും പുന്നല സ്വദേശിയായ രേവതി ഭര്‍ത്താവിന്‍റെ വീട്ടില്‍ വച്ച് മരിക്കുന്നത്.  ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നാണ് മരണമെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്.  എന്നാല്‍ . രേവതിയെ ഭര്‍ത്താവും മാതാപിതാക്കളും നിരന്തരം മര്‍ദിക്കുമായിരുന്നെന്ന് വെളിപ്പെടുത്തിയ നാട്ടുകാര്‍ കൊലപാതകമാണെന്ന ആരോപണം ഉയര്‍ത്തി.  രേവതിക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടും വീടിന് കാര്യമായ ഒരു നാശവും ഉണ്ടാകാതിരുന്നതും സംശയം ബലപ്പെടുത്തി.

ആരോപണം ഉയര്‍ന്നതോടെ ഭര്‍ത്താവ് അജീഷ്, ഇയാളുടെ മാതാപിതാക്കളായ ശാന്തമ്മ, പുരുഷോത്തമന്‍ എന്നിവര്‍ ഒളിവില്‍ പോയി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ ഇവര്‍ പുനലൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.  തിരുവനന്തപുരത്ത് ബന്ധുവീട്ടില്‍ ഒളിവിലായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരമാണ് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്  ചെയ്തു. രേവതിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന്   പൊലീസ് അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു