വടകരയില്‍ അക്രമികള്‍ ലീഗ് ഓഫീസിന് തീയിട്ടു

Published : Nov 20, 2017, 11:57 PM ISTUpdated : Oct 05, 2018, 02:24 AM IST
വടകരയില്‍ അക്രമികള്‍ ലീഗ് ഓഫീസിന് തീയിട്ടു

Synopsis

വടകര: തോടന്നൂരില്‍ ലീഗ് ഓഫീസിനുനേരെ അക്രമം. ആക്രമികള്‍ ഓഫീസിനു തീയിട്ടു.  അക്രമണത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.  വടകര തോടന്നൂരിലെ ലീഗ് ഓഫീസിനുനേരെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. 

തീവെപ്പില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും, ഫയലുകളും കത്തി നശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇതേ ഓഫീസ് അക്രമിക്കപ്പെടുന്നത്. വടകരമേഖലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സി.പി.എം ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസം കാക്കുനിയിലെ സി.പി.എം ഓഫീസും അക്രമിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കപ്പെടുമ്പോള്‍ ജില്ലയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ അക്രമങ്ങള്‍ തടയാന്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

പോകാൻ ശ്രമിച്ചപ്പോൾ കോളറിന് പിടിച്ചു, സഹോദരിയുടെ നെഞ്ചിൽ അടിച്ചു, കമ്പുകൊണ്ടും തല്ലി; ലുത്ര സഹോദരന്മാരുടെ ക്ലബിനെതിരെ വീണ്ടും പരാതി
ദിലീപിനെ വെറുതെ വിട്ടതിനെ കുറിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, 'വിധിന്യായം പഠിക്കും, തെളിവുകളുടെ അപാകത പരിശോധിക്കും'