'ബയണറ്റ് കൊണ്ട് കുത്തിമുറിച്ചശേഷം അവര്‍  എന്റെ മകനെ വെടിവെച്ചുകൊന്നു'

Published : Dec 26, 2016, 09:12 AM ISTUpdated : Oct 05, 2018, 12:50 AM IST
'ബയണറ്റ് കൊണ്ട് കുത്തിമുറിച്ചശേഷം അവര്‍  എന്റെ മകനെ വെടിവെച്ചുകൊന്നു'

Synopsis

ഇത് ചത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ മെതാപാല്‍ ഗ്രാമത്തിലെ കുമ്മ പൊട്ടം എന്ന കര്‍ഷകന്റെ വാക്കുകള്‍. കഴിഞ്ഞ ആഴ്ച സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് അവകാശപ്പെട്ട സൊമാരു പൊട്ടം എന്ന 13 വയസ്സുകാരന്റെ പിതാവ്.  മാവോയിസ്റ്റ് എന്ന് മുദ്രകുത്തി തന്റെ മകനെ സൈന്യം പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ച് കുമ്മ പൊട്ടം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചത്തിസ്ഗഢ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് മകന് സംഭവിച്ചത് എന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. പരാതിയിലെ വിശദാംശങ്ങള്‍ ഹിന്ദു പത്രമാണ് പുറത്തുവിട്ടത്.

തന്നെയും ബന്ധുവായ സന്നു പൊട്ടം എന്നയാളെയും മറ്റൊരിടത്ത് തടവിലാക്കിയ ശേഷം സൊമാറുവിലെ സൈനിക താവളത്തിനടുത്തുള്ള സ്ഥലത്ത് കൊണ്ടുപോയി മകനെ അരുംകൊല നടത്തുകയായിരുന്നുവെന്ന് കുമ്മ പറയുന്നു. കീഴടങ്ങിയ ശേഷം പൊലീസിനൊപ്പം പ്രവര്‍ത്തിക്കുന്ന സന്നു പുനം എന്ന മുന്‍ മാവോയിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു അരുംകൊല നടത്തിയതെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. മുന്‍ മാവോയിസ്റ്റുകളായ മംഗള്‍, മനീഷ് എന്നീ അയല്‍ഗ്രാമ വാസികളാണ് ബയണറ്റ് കൊണ്ട് തന്റെ മകനെ കുത്തിമുറിവേല്‍പ്പിച്ചതെന്നും കൊലയ്ക്ക് സാക്ഷികളായ നാട്ടുകാരെ ഉദ്ധരിച്ച് പരാതിയില്‍ പറയുന്നു. പാണ്ഡേ, മാണ്ഡവി എന്നീ സൈനിക ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേതൃതം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. 

സംഭവത്തില്‍ സൊമാറുവിനെ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തെക്കുറിച്ച് പ്രേത്യക അന്വേഷണ സംഘം അന്വേഷിക്കണമെന്നാണ് കുമ്മ പൊട്ടം ആവശ്യപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും