നവാസ് ഷെറീഫ് അറസ്റ്റില്‍

Web Desk |  
Published : Jul 14, 2018, 12:48 AM ISTUpdated : Oct 04, 2018, 02:57 PM IST
നവാസ് ഷെറീഫ് അറസ്റ്റില്‍

Synopsis

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് അറസ്റ്റില്‍ ഷെറീഫിനൊപ്പം മകള്‍ മറിയം ഷെറീഫും അറസ്റ്റിലായി

നവാസ് ഷെറീഫ് അറസ്റ്റില്‍
ദില്ലി: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് അറസ്റ്റില്‍. ഷെറീഫിനൊപ്പം മകള്‍ മറിയം ഷെറീഫും അറസ്റ്റിലായി. ലാഹോര്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്ത്. ലാഹോര്‍ വിമാനത്താവളത്തിന് വെളിയില്‍ വന്‍ തോതില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍  തമ്പടിച്ചിട്ടുണ്ട്. അറസ്റ്റിനെത്തുടര്‍ന്ന് 400 റോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലാഹോര്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. അറസ്റ്റ് ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവര്‍ പാകിസ്ഥാനിലെത്തിയത്. നേരത്തെ ലണ്ടനില്‍ നിന്നാണ് ഷെറീഫും മകളും പാകിസ്ഥാനിലേക്ക് വിമാന മാര്‍ഗ്ഗം പുറപ്പെട്ടത്.

പാകിസ്ഥാനില്‍ ജൂലൈ 25ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നവാസ് ഷെറീഫിന്‍റെ മടങ്ങിവരവ്. പനാമ പേപ്പേഴ്സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ കേസ്സുകളിലാണ് ഷെറീഫ്നെയും മകളെയും അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ അനധികൃത ഫ്ലാറ്റുകള്‍ സ്വന്തമാക്കിയെന്നതായിരുന്നു പനാമ പേപ്പേഴ്സ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. പാക് നാഷണല്‍ അക്കൗണ്ടബിലിറ്റി അതികൃതരാണ് അറസ്റ്റ് ചെയ്തത്.

മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്പോർട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരൻ ഷെഹബാസിനെയും കാണാൻ നവാസ് ഷെരീഫിന് അനുമതി നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു; 'വൈകിയ പരാതിയിൽ ന്യായികരണമില്ല'
രാജ്യത്തെ ഏറ്റവും ക്ലീൻ സിറ്റിയിൽ വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും, കുടിവെള്ളത്തിൽ മലിനജലം കലർന്നു, 8 മരണം