പമ്പയിൽ പാലമില്ല; ശബരിമല തീർത്ഥാടനം പ്രതിസന്ധിയിൽ

Published : Aug 23, 2018, 02:50 PM ISTUpdated : Sep 10, 2018, 04:56 AM IST
പമ്പയിൽ പാലമില്ല; ശബരിമല തീർത്ഥാടനം പ്രതിസന്ധിയിൽ

Synopsis

ശബരിമലയിലേക്ക് പ്രവേശിക്കാൻ സൈന്യം ഇടപ്പെട്ട് പാലം ഉണ്ടാക്കണമെന്ന് ദേവസ്വം ബോർഡ്. 100 കോടിയിലധികം രൂപയുടെ നാശനഷ്ടം പമ്പാ ത്രിവേണിയിലുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പമ്പാ ത്രിവേണി പരസരത്ത് പുതിയ ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തില്ലെന്ന് ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞു.  

ശബരിമല: ശബരിമലയിലേക്ക് പ്രവേശിക്കാൻ സൈന്യം ഇടപ്പെട്ട് പാലം ഉണ്ടാക്കണമെന്ന് ദേവസ്വം ബോർഡ്. 100 കോടിയിലധികം രൂപയുടെ നാശനഷ്ടം പമ്പാ ത്രിവേണിയിലുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പമ്പാ ത്രിവേണി പരസരത്ത് പുതിയ ഒരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തില്ലെന്ന് ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞു.

പ്രളയം ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയ സ്ഥലങ്ങളിലൊന്നാണ് ശബരിമലയിലേക്കുള്ള പ്രവേശന മേഖലയായ പമ്പാ ത്രിവേണി. ഇവിടെ ഉണ്ടായിരുന്ന ദേവസ്വം ബോർഡിന്‍റെ കെട്ടിടങ്ങളെല്ലാം വെള്ളത്തിൽ ഒഴുകി പോയി. പമ്പയെ മറുകരയുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് പാലങ്ങളും മണ്ണിനടിയിലാണ്. നദി ഗതിമാറി ഒഴുകുന്നു. നേരത്തെ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം മണ്ണ് അടിഞ്ഞിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകർക്ക് പ്രവേശിക്കാൻ കഴിയില്ല. 

പൂജ ദ്രവ്യങ്ങൾ കാനനപാതിയിലൂടെയാണ് എത്തിച്ചത്. ഹിൽടോപ്പ് നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് സൈന്യം ഇടപ്പെട്ട് താത്കാലിക പാലം നിർമ്മിക്കണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. നിലവിലെ ശബരിമല പാത പലയിടത്തും തകർന്ന് പോയതിനാൽ പമ്പയിലേക്ക് എത്താനും കഴിയില. തീർത്ഥാടകർ മലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും ബോർഡ് നിർദേശിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി, ​ഗുരുതര സ്വഭാവമുള്ള കേസെന്ന് ഹൈക്കോടതി
അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ