ഓളപ്പരപ്പില്‍ ആവേശം വിതറാന്‍ ഇന്ന് നെഹ്റുട്രോഫി ജലോല്‍സവം

Web Desk |  
Published : Aug 12, 2017, 07:04 AM ISTUpdated : Oct 05, 2018, 12:24 AM IST
ഓളപ്പരപ്പില്‍ ആവേശം വിതറാന്‍ ഇന്ന് നെഹ്റുട്രോഫി ജലോല്‍സവം

Synopsis

ഓളപ്പരപ്പിലൂടെ വള്ളങ്ങള്‍ കുതിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നെഹ്‌റുട്രോഫി ജലമേളയ്ക്കായി പുന്നമടയൊരുങ്ങി. രാവിലെ പതിനൊന്നുമണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ തുടങ്ങും. ഉച്ചതിരിഞ്ഞാണ് ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍. ചെറുവള്ളങ്ങളുടെ ഫൈനലും ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലും പിന്നാലെ. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നത് ഇത്തവണയാണ്. ചുണ്ടനില്‍ മാത്രം പ്രദര്‍ശനമല്‍സരത്തിലേതുള്‍പ്പടെ 24 വള്ളങ്ങളാണുള്ളത്. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തില്‍ മാറ്റുരയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയശേഷം അദ്ദേഹം പതാകയുയര്‍ത്തും. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. മുഖ്യമന്ത്രിയെക്കൂടാതെ ഏഴുമന്ത്രിമാരും പ്രതിപക്ഷനേതാവും എംപിമാരും എംഎല്‍എമാരും അടക്കം നിരവധി ജനപ്രതിനിധികളെത്തും. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത വള്ളങ്ങളാണ് ഫൈനലിലെത്തുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു
പുത്തന്‍കുരിശിൽ ട്വന്‍റി20 വോട്ട് യുഡിഎഫിന്, എറണാകുളത്ത് നാലിടത്ത് ട്വന്‍റി20, മറ്റത്തൂരില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിക്കൊപ്പം; വൻഅട്ടിമറി