ഓർത്തഡോക്സ് സഭാ വൈദികർ പ്രതികളായ ബലാൽസംഗക്കേസ്; നിര്‍ണായക തെളിവ് കണ്ടെത്തി

Web Desk |  
Published : Jul 06, 2018, 07:12 AM ISTUpdated : Oct 02, 2018, 06:47 AM IST
ഓർത്തഡോക്സ് സഭാ വൈദികർ പ്രതികളായ ബലാൽസംഗക്കേസ്; നിര്‍ണായക തെളിവ് കണ്ടെത്തി

Synopsis

വൈദികർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി നിർണായകമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന

കോട്ടയം: ഓർത്തഡോക്സ് സഭാ വൈദികർ പ്രതികളായ ബലാൽസംഗക്കേസിൽ തെളിവ് ശേഖരണം അന്വേഷണ സംഘം ഇന്നും തുടരും. വൈദികർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വൈദികരുടെ വീടുകളിലെത്തി ക്രൈംബ്രാഞ്ച് വിവരം ശേഖരിക്കും. കേസിൽ നിർണായകമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന.

വൈദിക ജോലി ചെയ്ത സ്ഥലങ്ങളിലും അന്വേഷണ സംഘം വിവര ശേഖരണം നടത്തി. നാലു വൈദികരുടേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിൽ അതിന് ശേഷം മതി അറസ്റ്റെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്. അതേസമയം  രണ്ട് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. നേരത്തെ മറ്റ് രണ്ട് വൈദികരുടെ ജാമ്യാപേക്ഷയും തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. 

ജാമ്യാപേക്ഷ നൽകാത്ത രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാൻ പൊലീസ്  നീക്കം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുന്നതാണ്  തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.   അതേസമയം, മറ്റ് രണ്ട് വൈദികര്‍  മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്ത തന്നെ നല്‍കിയിരുന്നു. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതോടെ നാല് പേരുടെയും ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കായി. 

ഓര്‍ത്തഡോക്സ് സഭാംഗമായ യുവതിയുടെ ഭര്‍ത്താവാണ് കുംബസാര രഹസ്യം മറയാക്കി ഭാര്യയെ വൈദികര്‍ പീഡിപ്പിച്ചെന്ന് സഭയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസിനും പരാതി നല്‍കി. കേസില്‍ ഭര്‍ത്താവിന്‍റെ പരാതി സ്ഥിരീകരിച്ച് യുവതിയും മൊഴി നല്‍കിയതോടെയാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം