5 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളെ നിതാഖാതില്‍ ഉള്‍പ്പെടുത്തുന്നു

Published : Jul 12, 2016, 06:28 PM ISTUpdated : Oct 04, 2018, 04:30 PM IST
5 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളെ നിതാഖാതില്‍ ഉള്‍പ്പെടുത്തുന്നു

Synopsis

റിയാദ്: സൗദിയിൽ 5 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളെ നിതാഖാതില്‍ ഉള്‍പ്പെടുത്തുന്നു.  ഇനി മുതല്‍ ഒന്നു മുതല്‍ 5 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഏറ്റവും ചെറിയ ഗണത്തില്‍ പെടും.

ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് നിലവിൽ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ ഗണത്തിൽ ഉള്‍പ്പെടുന്നത്. എന്നാൽ ഇനി മുതൽ ഒന്നു മുതല്‍ 5 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ആയിരിക്കും ഏറ്റവും ചെറിയ വിഭാഗത്തില്‍ ഉൾപ്പെടുത്തുക. 10 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ നിതാഖാതില്‍ ചെറിയ വിഭാഗം സ്ഥാനങ്ങളിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ ഇനിം 10 നു പകരം 6 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. 1.52 ദശലക്ഷം സ്ഥാപനങ്ങളാണ് ഏറ്റവും ചെറിയ വിഭാഗത്തില്‍ ഉൾപ്പെടുന്നത്.  സൗദിയിലെ 85 ശതമാനം സ്ഥാപനങ്ങളും ഈ ഗണത്തില്‍പ്പെടുന്നതാണ്. 10 മുതല്‍ 49 വരെ ജീവനക്കാരുള്ള 213347 സ്ഥാപനങ്ങളാണ് സൗദിയിലുള്ളത്.

ഇത് ആകെയുള്ള സ്ഥാപനങ്ങളുടെ 12 ശതമാനം വരും. അഞ്ചിൽ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ നിതാഖാത് വ്യവസ്ഥയില്‍ കൊണ്ടു വരുന്നതോടെ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ