
തിരുവന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ സുരക്ഷാചുമതല ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ഡിജിപിയുടെ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കൂടുതല്‍ ഐജിമാരെയും എസ്പിമാരെയും ശബരിമലയില്‍ നിയോഗിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. എഡിജിപി എസ്. ആനന്ദ കൃഷ്ണനാണ് സേനയുടെയും അനുബന്ധസംവിധാനങ്ങളുടെയും ഏകോപനച്ചുമതല.
അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്തും ശബരിമലയിലുമായി നിയോഗിക്കുക. ചീഫ് പൊലീസ് കണ്‍ട്രോളര്‍ എഡിജിപി അനില്‍ കാന്തായിരിക്കും. ജോയിന്‍റ് പൊലീസ് കണ്‍ട്രോളര്‍ ഐജി മനോജ് എബ്രഹാം. സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാച്ചുമതല രണ്ട് ഐജിമാര്‍ക്കാണ്. എട്ട് എസ്പിമാരെയും ശബരിമലയില്‍ വിന്യസിക്കും. എസ്പിമാരുടെ വിന്യാസം ഇങ്ങനെയാണ്:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam