മെത്രാന്‍ കായല്‍ നികത്തലിന് പിന്നില്‍ മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും

Published : Apr 18, 2016, 07:09 AM ISTUpdated : Oct 05, 2018, 01:49 AM IST
മെത്രാന്‍ കായല്‍ നികത്തലിന് പിന്നില്‍ മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും

Synopsis

തിരുവനന്തപുരം: മെത്രാൻ കായൽ നികത്തലിന് അനുമതി നൽകാൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും ഇടപെട്ടതിന് തെളിവ്. കായൽ നികത്താൻ അനുമതി നൽകരുതെന്ന റവന്യൂ വകുപ്പിന്റെ നിർദേശം ഇരുവരും തള്ളി. ഇതിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മെത്രാന്‍ കായല്‍ നികത്താന്‍ അനുമതികൊടുത്തുകൊണ്ടുള്ള ഉത്തരവിറക്കിയത് റവന്യൂ വകുപ്പാണ്. എന്നാല്‍ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കുന്നതിനെ റവന്യൂവകുപ്പ് ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.

എന്നാല്‍ 19/2/2016ല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും കായല്‍ നികത്തുന്നതിന് തത്വത്തില്‍ അനുമതി നല്‍കാനാകുമോ എന്ന് പരിശോധിക്കാന്‍ യോഗം ചേര്‍ന്നു. എന്നാല്‍ കായല്‍ നികത്താന്‍ അനുമതി നല്‍കുന്നത്  നെല്‍ത്തട നദീതടസംരക്ഷണ നിയമത്തിന് എതിരാകുമെന്നതിനാല്‍ ഈ യോഗത്തിലും റവന്യൂ വകുപ്പ് കായല്‍ നികത്തുന്നതിനെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചു.

എന്നാല്‍ ഈ യോഗത്തിനുശേഷം തയാറാക്കിയ മിനുട്സിന് താഴെ ആന്നത്തെ ചീഫ് സെക്രട്ടറിയായ ജിജി തോംസണ്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കാമെന്നും എന്നാല്‍ അനുമതി നല്‍കുന്നതിന് മുമ്പ് നെല്‍ത്തട നദീതടസംരക്ഷ നിയമപ്രകാരവും മറ്റ് പാരിസ്ഥിതിക അനുമതികളും നേടിയെടുക്കണം എന്ന് എഴുതുകയും ഒപ്പുവെയ്ക്കുകയും ചെയ്യുന്നത്. അതിന് താഴെ മുഖ്യമന്ത്രിയും ഒപ്പിട്ടുണ്ട്. ഈ തീരുമാനത്തോടെയാണ് ഇത് മന്ത്രിസഭയിലെത്തുന്നതും മന്ത്രിസഭ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കുന്നതും. ഇതെത്തുടര്‍ന്നാണ് റവന്യൂവകുപ്പ് കായല്‍ നികത്താന്‍ ഉത്തരവിറക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌; 'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'
ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ കണ്ടെത്തി; സഹോദരന്‍റെ ഫോണിലേക്ക് കോൾ, ഒടുവിൽ പയ്യന്നൂർ സ്റ്റേഷനിൽ ഇറങ്ങി, കുടുംബത്തിന് ആശ്വാസം