
മോസ്കോ: ഗ്രൂപ്പ് റൗണ്ടില്‍ അല്‍പം നിറം മങ്ങിയെങ്കിലും ഗോളടിച്ചും വഴിയൊരുക്കിയും മികച്ച പ്രകടനമാണ് സൂപ്പര്‍ താരം നെയ്മര്‍ പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ പുറത്തെടുത്തത്. പക്ഷേ, അപ്പോഴും അനാവശ്യമായി വീഴുന്നവനെന്നും ഫൗളുകളില്‍ അമിതാഭിനയം കാണിക്കുന്നവനെന്നും നെയ്മര്‍ക്ക് പേര് വീണ് കഴിഞ്ഞു. അതിനെ സാധൂകരിക്കുന്ന ഒരു കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റഷ്യന്‍ ലോകകപ്പില്‍ നാലു മത്സരങ്ങളില്‍ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങിയ സൂപ്പര്‍ താരം ഏകദേശം 14 മിനിറ്റ് ഫൗളുകളില്‍ വീണ് മെെതാനത്ത് കിടന്നുവെന്നാണ് കണക്കുകള്‍.
പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ അഞ്ചു മിനിറ്റും 30 സെക്കന്‍ഡുകളുമാണ് താരം ഫൗള്‍ ചെയ്യപ്പെട്ട ശേഷം മെെതാനത്ത് ചികിത്സയടക്കമുള്ള തേടിയത്. മിഗുവേല്‍ ലയോണ്‍ കാല്‍പ്പാദത്തെ ചവിട്ടിയതിനെ തുടര്‍ന്നായിരുന്നു സംഭവം. സ്വിറ്റ്സര്‍ലാന്‍റിനെതിരെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ കളിയില്‍ മൂന്ന് മിനിറ്റും 30 സെക്കന്‍ഡുകളും നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നഷ്ടമായി. പക്ഷേ, റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗളുകള്‍ നേരിട്ട കളിക്കാരനും നെയ്മറാണ്. നാലു മത്സരങ്ങളില്‍ നിന്ന് 23 ഫൗളുകളാണ് താരത്തിന് നേരിടേണ്ടി വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam