
ദില്ലി: ജമ്മുകാശ്മീരിലെ സുഞ്ജോനില്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണം എൻഐഎയെ അന്വേഷിക്കും. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് അന്വേഷണത്തിന് എന്‍ഐഎ ചുമതലപ്പെടുത്തിയിരിക്കുന്നത്.
വൻ ആയുധശേഖരവുമായി ദീകരർ ഇത്രയും ദൂരം കടന്നു വന്നത് ആശങ്കാജനകമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക പിന്തുണ ഭീകരർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഫെബ്രുവരി 10നാണ് സുജ്വാനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നത്.
സൈനികരുടെ ക്വാർട്ടേഴ്സില്‍ ഒളിച്ചിരുന്നാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് ജമ്മു ഐ ജി എസ് ഡി ജാംവാല്‍ പറഞ്ഞത്. പുലർച്ചെ 4.45 നാണ് ആക്രമണം ഉണ്ടായത്. പട്ടാളക്കാരുടെ ബങ്കിലേക്ക് ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു സൈനികനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam