
കോഴിക്കോട്: നിപ വൈറസ് ബാധിച്ചെന്ന കരുതുന്ന പഴംതീനി വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കാനുള്ള ശ്രമം മഴ കാരണം തടസ്സപ്പെടുന്നു.
വവ്വാലുകളുടെ സാംപിള്‍ ശേഖരണത്തിന് മഴ തടസമാവുന്നുവെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസർ എ.സി മോഹനദാസ് പറഞ്ഞു. തിങ്കളാഴ്ചയോടെ സാംപിളുകള്‍ അയക്കാനുള്ള തീവ്രശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 2--3 ദിവസമായി വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ഇന്നലെ രാത്രി മുഴുവന്‍ സാംപിള്‍ ശേഖരണത്തിനായി ഉദ്യോഗസ്ഥര്‍ കാത്തിരുന്നുവെങ്കിലും പുലര്‍ച്ചെയോടെയുണ്ടായ മഴ കാരണം സാംപിള്‍ ശേഖരണം മുടങ്ങി.
വവ്വാലുകളുടെ കാഷ്ടം,മൂത്രം,രക്തം,സ്രവം എന്നിവയാണ് സാംപിള്‍ പരിശോധയ്ക്കായി അയക്കേണ്ടത്. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലുള്ള സമയമാണ് ഇത് ശേഖരിക്കാന്‍ അനുയോജ്യം. തിങ്കളാഴ്ച്ചയോടെ 50 സംപിളുകളെങ്കിലും ശേഖരിച്ച് അയക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam