നിര്‍മ്മൽ കൃഷ്‍ണ ചിട്ടിതട്ടിപ്പു കേസ്; അക്കൗണ്ടുകൾ മരവിപ്പിക്കും

Published : Sep 16, 2017, 10:00 PM ISTUpdated : Oct 04, 2018, 05:45 PM IST
നിര്‍മ്മൽ കൃഷ്‍ണ ചിട്ടിതട്ടിപ്പു കേസ്; അക്കൗണ്ടുകൾ മരവിപ്പിക്കും

Synopsis

തിരുവനന്തപുരം: പാറശാല നിര്‍മ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽനിര്‍മ്മൽ കൃഷ്‍ണ ചിട്ടിതട്ടിപ്പു കേസില്‍ കമ്പനി ഉടമയുടേയും ബിനാമികളുടേയും അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ തമിഴ്നാട് ക്യൂബ്രാഞ്ചാണ് നിർദ്ദേശം നൽകി . തിരുവനന്തപുരം ജില്ലയിലെ 23 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കുക .

തട്ടിപ്പ് കേസിൽ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രണ്ട് പേര്‍അറസ്റ്റിലായിരുന്നു. ഡയറക്ടർമരായ പാറശാല സ്വദേശി അനില്‍കുമാർ, പദ്‍മനാഭപുരം സ്വദേശി അജി എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. അതേസമയം ചിട്ടികമ്പനി ഉടമ  ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നാരോപിച്ച് ആക്ഷൻ കൗണ്‍സിൽ പ്രക്ഷോഭവും ശക്തമാക്കി.

കേരളാ തമിഴ്നാട് അതിര്‍ത്തിയിലെ പളുഗലിലെ ചിട്ടിക്കമ്പനി ആസ്ഥാനത്തേക്ക് നടന്ന പ്രതിഷേധ മാര്ച്ച്. സ്ത്രീകളടക്കം നൂറ് കണക്കിന് നിക്ഷേപരമാണ് പ്രക്ഷോഭത്തിലണി നിരന്നത്. എല്ലാവര്‍ക്കും പറയാനുള്ളത് കണ്ണീര്‍ കഥകൾ

ഉന്നത രാഷ്ട്രീയ ബന്ധം മറയാക്കിയാണ്  ചിട്ടിക്കമ്പനി ഉടമ രക്ഷപ്പെട്ടതെന്നാണ്  നിക്ഷേപകര്‍ പറയുന്നത്. ബിനാമി സ്വത്തിടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.

തമിഴ്നാട് പൊലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ചിട്ടിതട്ടിപ്പ് അന്വേഷിക്കുന്നത്. ചിട്ടി കന്പനിഉടമയുമായി വ്യക്തി ബന്ധമുള്ളവരെയും സ്ഥാപനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കോടിക്കണക്കിന് രൂപയുമായി മുങ്ങിയ ചിട്ടിക്കമ്പനിക്കെതിരെ കേരളാ ക്രൈം ബ്രാഞ്ചും  പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന