ചിട്ടിക്കമ്പനി തകര്‍ത്തത് പട്ടിണി പാവങ്ങളുടെ നിറവയര്‍ സ്വപ്നങ്ങള്‍

Published : Sep 18, 2017, 01:10 AM ISTUpdated : Oct 04, 2018, 11:54 PM IST
ചിട്ടിക്കമ്പനി തകര്‍ത്തത് പട്ടിണി പാവങ്ങളുടെ നിറവയര്‍ സ്വപ്നങ്ങള്‍

Synopsis

തിരുവനന്തപുരം: പാറശാലയിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമായി ചിട്ടിക്കമ്പനി ഉടമ മുങ്ങിയതോടെ  പെരുവഴിയിലായവരിൽ ഏറെയും പട്ടിണി പാവങ്ങളാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുതൽ കന്യാകുമാരി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ നൂറ് കണക്കിനാളുകൾക്കാണ് ജീവിതം വഴിമുട്ടിയിരിക്കുന്നത്.

കുന്നത്തുകാൽ സ്വദേശി സരോജിനി അമ്മ. വാര്‍ദ്ധക്യത്തിന്റെ അവശതമറന്ന് അദ്ധ്വാനിക്കുന്നത് പറക്കമുറ്റാത്ത പേരക്കുട്ടികളെ പോറ്റാനാണ്. ഇവര്‍ മാത്രമല്ല, കുശുവണ്ടി ഫാക്ടറിയിൽ പകലന്തിയോളം പണിയെടുക്ക് മിച്ചം പിടിക്കുന്ന തുക നിക്ഷേപിച്ചവര്‍ക്കെല്ലാം ഇപ്പോൾ കണ്ണീരു ബാക്കി. നിക്ഷേപങ്ങൾ മാത്രമല്ല കിടപ്പാടവും പൊന്നുമെല്ലാം പണയം വച്ച് പലിശക്ക് പണമെടുത്തവരും വെട്ടിലായി. ചെറിയ തുക തിരിച്ചടവ് ബാക്കിയുള്ളവര്‍ക്ക് പോലും പ്രമാണമടക്കമുള്ള രേഖകൾ നഷ്ടമായ അവസ്ഥയിലാണ്

പതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചവരുടെ ജീവിതം പ്രതിസന്ധിയിലാക്കിയാണ് ചിട്ടി കമ്പനി പൂട്ടിയത്.  ആയിരം കോടി രൂപയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. ബിസ്നസ് ഇടപാടുകളെ കുറിച്ചും ബിനാമി സ്വത്തിടപാടുകളെ കുറിച്ചുമാണ് പ്രധാന അന്വേഷണം നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു