
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം ശക്മതായി നടക്കുകയാണെന്നും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും വിഴിഞ്ഞം സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ഓഖി ചുഴലിക്കാറ്റില്‍ ദുരിതബാധിതമായ മേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്.
സുനാമി ഉണ്ടായപ്പോള്‍ പോലുമില്ലാത്ത ജാഗ്രതയിലാണ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബോട്ടുകളില്‍ ഒരു ചിപ്പോ തിരിച്ചറിയാന്‍ പോന്ന എന്തെങ്കിലുമോ ഉണ്ടായിരുന്നെങ്കില്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നു. അത് സാധ്യമാകുന്നില്ല. അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെയും തിരച്ചില്‍ തുടരും. കേന്ദ്രം ഏന്ത് സഹായവും നല്‍കും. കോസ്റ്റ് ഗാര്‍ഡടക്കമുള്ളവര്‍ ആളുകളെ കണ്ടെത്താന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു. വിഴിഞ്ഞത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിച്ച ശേഷം പൂന്തറയിലും പ്രതിരോധമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. തുടര്‍ന്ന് 10.30 ന് മുഖ്യമന്ത്രിയെ കാണും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam