
ഒമ്പതില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് നിതാഖാതില്‍ ഏറ്റവും ചെറിയ സ്ഥാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ രണ്ടാക്കി തിരിച്ചുകൊണ്ടു നിതാഖത്തില്‍ മാറ്റം വരുത്തും. ഒന്നു മുതല്‍ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഏ വിഭാഗത്തിലും 6 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനത്തെ ബി വിഭാഗമായും പരിഗണിക്കും.
നേരത്തെ 10 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിച്ചിരുന്നത്.
എന്നാല്‍ ഇനി 6 മുതല്‍ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിക്കുക. ഈ സ്ഥാപനത്തില്‍ നിശ്ചിത ശതമാനം സ്വദേശി വല്‍കരണം നടപ്പിലാക്കുകയും വേണം.
ഒരു സ്ഥാപനത്തില്‍ 6 ല്‍ കൂടുതല്‍ തൊഴിലാളികളുണ്ടായാല്‍ സ്വദേശിയെ നിയമിക്കാന്‍ നിര്‍ബന്ധിതരാവും. വരുന്ന ഡിസംബര്‍ 11 മുതല്‍ ഈ ഭേദഗതി നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ആറും അതില്‍ കൂടുതലും ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ നൂറുകണക്കിനു ചെറുകിട സ്ഥാപനങ്ങളെ പുതിയ നിയമം ബാധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam