
30 വര്‍ഷം മുന്‍പ് വരെ ലക്ഷത്തിൽ 80 പേര്‍ക്കായിരുന്നു രോഗം .ഇപ്പോഴത് 130 വരെയായി. ഇത് അപ്രതീക്ഷിതമായ വര്‍ധനയായി വിദഗ്ധര്‍ കാണുന്നില്ല . എന്നാല്‍ രോഗം എങ്ങനെ കൂടുന്നു, ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ്, ഏത് മേഖലയിലാണ് രോഗ ബാധ കൂടുതല്‍ എന്നതിനൊന്നും കൃത്യമായ കണക്കുകളില്ല. ആര്‍ സി സി മാത്രമാണ് ഇപ്പോള്‍ ഒരു രജിസ്റ്റര്‍ സൂക്ഷിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആര്‍ സി സിയിലുമെത്തുന്ന അര്‍ബുദ രോഗികളുടെ എണ്ണമാണ് ഇവിടെ കിട്ടുക. പ്രതിരോധവും ചികില്‍സയും കാര്യക്ഷമമാക്കാന്‍ രജിസ്ട്രി അനിവാര്യമാണെന്ന് ചികില്‍സ രംഗത്തുള്ളവര്‍ പറയുന്നു
കഴിഞ്ഞ സര്‍ക്കാര്‍ ക്യാന്‍സര്‍ റജിസ്ട്രി തയാറാക്കാന്‍ തുക അനുവദിച്ചെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല . ഇക്കാര്യത്തില്‍ സര്‍ക്കാരിടപെടല്‍ അനിവാര്യമാണെന്ന് പൊതുജനാരോഗ്യവിദഗ്ധരും പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam