ജാതിസർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട് പത്തനംതിട്ടയില്‍ 20 കുടുംബങ്ങൾ

Published : Jul 29, 2018, 01:53 PM ISTUpdated : Jul 30, 2018, 12:16 PM IST
ജാതിസർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട് പത്തനംതിട്ടയില്‍ 20 കുടുംബങ്ങൾ

Synopsis

കിർത്താഡ്സിന്‍റെ പഠനമാണ് തിരിച്ചടിയായത്. പട്ടികയിൽ ഇല്ലാത്ത ജാതിയെന്നാണ് വിശദീകരണം.

പത്തനംതിട്ട: അടൂർ പള്ളിക്കൽ ചേന്നംപുത്തൂർ കോളനിയിലെ 20 കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ. പട്ടിക ജാതിയിൽ വരുന്നവരല്ലെന്ന് കിർത്താ‍ഡ്സ് റിപ്പോർട്ട് നൽകിയതോടെയാണ് കോളനിവാസികൾക്ക് ജാതി സർട്ടിഫിക്കറ്റ് കിട്ടാതെയായത്.

പള്ളിക്കൽ ചേന്നംപുത്തുർ കോളനിയിലെ 20 കുടുംബങ്ങളെ അധികൃതർ ജാതിരഹിതരാക്കിയിട്ട് ആറുവർഷമായി. അതുവരെ  പട്ടികജാതിയിൽ വരുന്ന  ഹിന്ദുനായാടികളായിരുന്നു ഇവർ. കൊട്ടാരക്കരയിൽ ഒരാൾ നായാടിയെന്ന് കാണിച്ച് അനർഹമായ ആനൂകൂല്യങ്ങൾ കൈപറ്റിയെന്ന പരാതി വന്നതോടെ പട്ടികജാതി വകുപ്പിന് കീഴിലുള്ള കിർത്താഡ്സ് നടത്തിയ പഠനമാണ് ഇവർക്ക് ദുരിതമായത്.

കോളനിവാസികൾ നായാടികളല്ലെന്നും കൊടാങ്കി നായ്ക്കർ എന്ന ജാതിയാണെന്നും കാണിച്ച് കിർത്താഡസ് റിപ്പോർട്ട് സമർപ്പിച്ചു. ഇതാകട്ടെ ഏത് വിഭാഗത്തിൽവരുന്നതാണെന്ന്  വിശദീകരിച്ചതുമില്ല. പിന്നീട് വില്ലോജ് ഓഫീസ‍ർമാർ ജാതി സർട്ടിഫിക്കറ്റ് നൽകാതെയായി. ഇപ്പോൾ കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതി കോളം ഒഴിച്ചിടേണ്ട അവസ്ഥയാണ്. പലതവണ പരാതികളും അപേക്ഷകളും നൽകിയിട്ടും ഫലമുണ്ടായില്ല. സർക്കാർ ഇടപ്പെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് കോളനിയിൽ കഴിയുന്നവർ.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
'മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്, പാർട്ടിക്ക് ഒപ്പം നില്കും'; കൊച്ചി മേയർ സ്ഥാനം കൈവിട്ടതിന് പിന്നാലെ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്