ദില്ലിയില്‍ നാളെ മുതല്‍ ടാക്‌സികള്‍ക്ക് സിഎന്‍ജി മാത്രം

Published : Apr 30, 2016, 07:51 AM ISTUpdated : Oct 04, 2018, 05:46 PM IST
ദില്ലിയില്‍ നാളെ മുതല്‍ ടാക്‌സികള്‍ക്ക് സിഎന്‍ജി മാത്രം

Synopsis

ദില്ലി: ദില്ലിയില്‍ നാളെ മുതല്‍ സിഎന്‍ജി ഒഴികെയുള്ള ടാക്‌സി കാറുകള്‍ക്ക് നിരോധനം. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടാക്‌സി ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഇളവുണ്ട്.രണ്ടാം ഘട്ട ഒറ്റയിരട്ടയക്ക വാഹന നിയന്ത്രണം ഇന്ന് അവസാനിക്കും.

ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തിലാണ് വാഹന നിയന്ത്രണം കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍  തീരുമാനിച്ചത്. ഒറ്റയിരട്ടയക്ക വാഹന നിയന്ത്രണത്തിനു പുറമേ മുഴുവന്‍ ടാക്‌സി കാറുകളും സിഎന്‍ജി ഇന്ധനത്തിലേക്ക് മാറാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പെട്രോള്‍, ഡീസല്‍ ടാക്‌സികള്‍ക്ക്  സിഎന്‍ജിയിലേക്ക് മാറാന്‍ ഏപ്രില്‍ 30 വരെ സര്‍ക്കാര്‍ സമയം നല്‍കി. ഇന്ന് കാലാവധി അവസാനിക്കാനിരിക്കേ സര്‍ക്കാര്‍ നിലപാടിനെതിരെ ടാക്‌സി കാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് തള്ളി.

ഡീസല്‍ കാറുകളെ സിഎന്‍ജിയിലേക്ക് മാറ്റാനുള്ള സാങ്കേതിക വിദ്യ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലെന്ന് ടാക്‌സി ഉടമകള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ബദല്‍ സംവിധാനത്തിന് ആവശ്യത്തിനു സമയം നല്‍കിയെന്നു പറഞ്ഞ കോടതി മുന്‍ തീരുമാനവുമായി സംസ്ഥാന സര്‍ക്കാറിന് മുന്നോട്ടു പോകാമെന്ന് അറിയിച്ചു. ഇതു പ്രകാരം നാളെ മുതല്‍ പെട്രോള്‍ ഡീസല്‍ ടാക്‌സികള്‍ക്ക് ദില്ലിയില്‍ നിരോധനമേര്‍പ്പെടുത്തും.

എന്നാല്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. 2000 സിസിക്കു മുകളില്‍ എഞ്ചിന്‍ ക്ഷമതയുള്ള വാഹനങ്ങള്‍ക്കുള്ള നിരോധനവും തുടരും. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ദില്ലി പൊലീസ് വാങ്ങിച്ച 2000 സിസിക്കു മുകളിലുള്ള 190 വാഹനങ്ങള്‍ക്ക് 30 ശതമാനം  പ്രത്യേക നികുതി നല്‍കണമെന്നും കോടതി വ്യക്തമാക്കി.  ദില്ലിയിലെ രണ്ടാം ഘട്ട ഒറ്റയിരട്ടയക്ക വാഹന നിയന്ത്രണവും  ഇന്ന് അവസാനിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

Malayalam News live: നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ കെന്നഡി സ്പേസ് സെന്‍ററിലെ ലോ‍ഞ്ച് പാ‍ഡിലേക്ക് മാറ്റി
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; സമാപന സമ്മേളനം വിഡി സതീശൻ ഉദ്ഘാടനം ചെയ്യും, മോഹൻലാൽ മുഖ്യാതിഥി