
ബംഗളുരു: ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കാനാകാതെ യുവതി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്.
രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞ് ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും യുവതിയ്‌ക്കൊപ്പം മരിച്ചു. ബംഗളുരുവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ചിക്കബല്ലപുര ജില്ലയിലെ ഹനുമന്തപുര ഗ്രാമത്തിലാണ് സംഭവം.
നാഗശ്രീ (25) ആണ് മക്കളയാ നവ്യശ്രീ(5), ദിവ്യശ്രീ(3), രണ്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരെ കൊന്ന് ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള ഫാമിലേക്ക് കുഞ്ഞുങ്ങളുമായി പോയ നാഗശ്രീ, അവിടെ വച്ചാണ് കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞ ശേഷം അതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.
ആണ്‍കുഞ്ഞിന് ജനിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും നാഗശ്രീയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. മൂന്നാമത്തെ കുഞ്ഞും പെണ്ണായതോടെ ബന്ധുക്കളില്‍നിന്നുള്ള പീഡനം സഹിക്കാനാകാതെ വന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam