വൈദ്യുതി മന്ത്രി ഫണ്ട് അനുവദിച്ച പദ്ധതിക്ക് വനം വകുപ്പിന്റെ നോട്ടീസ്

Published : Jan 10, 2018, 06:23 PM ISTUpdated : Oct 05, 2018, 12:02 AM IST
വൈദ്യുതി മന്ത്രി ഫണ്ട് അനുവദിച്ച പദ്ധതിക്ക് വനം വകുപ്പിന്റെ നോട്ടീസ്

Synopsis

ഇടുക്കി: ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് വനംവകുപ്പിന്റെ നോട്ടീസ്. സ്ഥലം വനംവകുപ്പിന്റെതെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പൊന്മുടി ജലാശയത്തില്‍ ബോട്ടിംഗ് ആരംഭിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ്  തടഞ്ഞത്. ഒരിക്കല്‍ നിലച്ചുപോയ പൊന്മടിയിലെ ബോട്ടിംഗ് പുനരാരംഭിക്കുന്നതിന് വേണ്ടി നാട്ടുകാര്‍ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ എംഎല്‍എ കൂടിയായ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിക്ക് നിവേദനം നല്‍കുകയായിരുന്നു. തുടര്‍ന്ന്  മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലില്‍ പദ്ധതി പുനരാരംഭിക്കുന്നതിനായി  നാല്‍പ്പത് ലക്ഷത്തോളം രൂപ അനുവദിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.  

ഈ സാഹചര്യത്തിലാണ് ഡിഎഫ്ഒ നേരിട്ടെത്തി ഇത് വനംവകുപ്പിന്റെ ഭൂമിയാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയത്. 1961 - 62 കാലഘട്ടത്തില്‍ ജനവാസ മേഖലയായ ഇവിടെ നിന്നും ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി മാറ്റി പാര്‍പ്പിച്ചാണ് കെഎസ്ഇബി എണ്ണൂറ് ഏക്കറോളം സ്ഥലം ഏറ്റെടുത്ത്.  അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അണക്കെട്ട് കമ്മീഷന്‍ ചെയ്തതിന് ശേഷം ജലനിരപ്പില്‍ നിന്നും നൂറ് മീറ്റര്‍ ഒഴിവാക്കി നാനൂറ് ഏക്കറോളം വരുന്ന സ്ഥലം  വനവല്‍ക്കരണം നടത്തുവാന്‍ കെഎസ്ഇബി വനംവകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ സ്ഥലത്തിന്റെ  ഉടമസ്ഥാവകാശം വനംവകുപ്പിനാണെന്ന ആവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ് രാജാക്കാടെന്ന കുടിയേറ്റ ഗ്രാമത്തിന്റെ സ്വപ്ന പദ്ധതിയായ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് തടസ്സപ്പെടുത്തിയിരിക്കുന്നത്. 

ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് വിലങ്ങുതടിയായി  നില്‍ക്കുന്നുവെന്ന ആരോപണമുയരുകയും ഇതിനെതിരേ വലിയ പ്രതിക്ഷേധങ്ങളും ശക്തമാകുന്ന സമയത്താണ് നിലവില്‍ പൊന്മുടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വനംവകുപ്പ് തടഞ്ഞിരിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് വലിയ പ്രതിക്ഷേധത്തിനും തയ്യാറെടുക്കുകയാണ്. 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം