കഥാകൃത്തും കഥാപാത്രവും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍

Published : Jan 14, 2018, 07:19 PM ISTUpdated : Oct 05, 2018, 02:04 AM IST
കഥാകൃത്തും കഥാപാത്രവും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍

Synopsis

തിരുവനന്തപുരം:  മലയാള സാഹിത്യത്തില്‍ വായനക്കാരന്റെ ഉള്ളുലച്ച ഒന്നായിരുന്നു ബെന്യാമിന്റെ ആട് ജീവിതം. പ്രവാസ ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു ആ നോവല്‍. കേരളത്തില്‍ നിന്നും അറബി പൊന്ന് തേടിപോയി ഒടുവില്‍ മരുഭൂമിയില്‍ ആടു ജീവിതം നയിക്കേണ്ടി വന്ന ചെറുപ്പക്കാരന്റെ കഥ. കഥാപാത്രവും നോവലിസ്റ്റും ഒരിക്കല്‍ കൂടി കണ്ടുമുട്ടി. നോവലിസ്റ്റ് ബെന്യാമിനും അറബിനാട്ടില്‍ ആടുജീവിതം നയിച്ച് നോവലിന് കഥാപാത്രമായി തീര്‍ന്ന നജീബുമാണ് കണ്ട് മുട്ടിയത്. 

ഇറാഖില്‍ ആടിനെപ്പോലെ ജീവിച്ച കാലം ആലപ്പുഴ കാര്‍ത്തികപ്പളളിക്കാരന്‍ നജീബിന് ഇന്നും പൊളളുന്ന ഓര്‍മ്മയാണ്. പറഞ്ഞുകേട്ട  ആ  അടിമജീവിതം ബെന്യാമിന്‍ നോവലാക്കിയപ്പോള്‍ നജീബിന്റെ ജീവിതം മാറിമറിഞ്ഞു. ബഹറിനില്‍ വച്ചൊരിക്കല്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജന്മനാട്ടിലെ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച തന്നെ നാളെ മറ്റൊരു രചനയ്ക്ക് കാരണമായേക്കാമെന്ന് എഴുത്തുകാരന്‍.

രണ്ടുപേരും ലോക കേരളസഭയിലെ പ്രതിനിധികള്‍. കടലിനക്കരെയുളള ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങണമെന്നാണ് നജീബിന്റെ ആഗ്രഹം. നജീബിനെപ്പോലുളളവരുടെ പുനരധിവാസ പ്രശ്‌നങ്ങളായിരുന്നു ലോക കേരളസഭയിലെ ഏഷ്യന്‍ രാജ്യങ്ങളെകുറിച്ചുളള ഉപസമിതിയില്‍ നടന്ന ചര്‍ച്ച. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം
എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്