നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Web Desk |  
Published : Apr 23, 2018, 06:11 PM ISTUpdated : Jun 08, 2018, 05:44 PM IST
നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Synopsis

നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക്  സ്വകാര്യ ആരോഗ്യമേഖല സ്തംഭനത്തിലേക്ക്  ലോങ് മാർച്ചിനും നാളെ തുടക്കം നിയമപരമായി നേരിടുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ മുതൽ പണിമുടക്കും . പണിമുടക്ക് ഒഴിവാക്കാൻ അന്തിമ വിജ്ഞാപനം ഉടൻ ഇറക്കാനുള്ള നീക്കത്തിലാണ് സർക്കാര്‍ . ഇതിനിടെ സമരം നിരോധിച്ച ഹൈക്കേോടി വിധി നിലനില്‍ക്കെ വീണ്ടും സമര നോട്ടീസ് നൽകിയതിനെതിരെ നിയമ നടുപടിക്ക് ഒരുങ്ങുകയാണ് മാനേജ്മെന്‍റുകള്‍ . 

മിനിമം വേതനം 20000 രൂപയില്‍ തുടങ്ങി കിടക്കകളുടെ എണ്ണം അനുസരിച്ച് സ‍ർക്കാര്‍ മേഖലയിലെതിന് തുല്യമായ വേതനം . ഇതായിരുന്നു നഴ്സുാരുമായുള്ള ചർച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത് .   നിയമ തടസ്സങ്ങളെല്ലാം നീങ്ങിയെങ്കിലും അന്തിമ വിജ്ഞാപനം ഇതുവരെ ഇറങ്ങിയില്ല . ഇതേത്തുടർന്നാണ് നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക്  . നിലവില്‍ അനിശ്ചിത കാല സമരം തുടരുന്ന കെ വി എം ആശുപത്രിക്കു മുന്നില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ചും നാളെ മുതൽ തുടങ്ങും . നഴ്സുമാരെ കൂടാതെ കുടുംബാംഗങ്ങളും മാർച്ചില്‍ പങ്കെടുക്കും . സ്വകാര്യ മേഖലയിലെ മുഴുവൻ നഴ്സുമാരും സമരത്തിലേക്ക് പോയാല്‍ സ്വകാര്യ ആരോഗ്യമേഖല പൂര്‍ണമായും സ്തംഭിക്കും .

നിലവിൽ 4000ത്തിലധികം രോഗികള്‍ വെൻറിലേറ്ററിലും 7500 ലധികം രോഗികള്‍ അത്യാഹിത വിഭാഗങ്ങളിലും അരലക്ഷത്തിലധികം രോഗികള്‍ കിടത്തി ചികില്‍സയിലുമുണ്ട് . അതീവ പരിചരണം വേണ്ട എല്ലാ രോഗികളെയും സർക്കാര്‍ മേഖലയിലേക്ക് മാറ്റാനും നിലവിലെ സാഹചര്യത്തില്‍ കഴിയുകയുമില്ല . അതേസമയം സമരം തുടങ്ങിയാൽ സർക്കാരിന് തിരിച്ചടിയാകുമെന്ന് കണ്ടാണ് വിജ്ഞാപനമിറക്കാനുള്ള നീക്കം ,. എന്നാൽ അടിസ്ഥാന ശന്പളം 20000 രൂപ ആകുമെങ്കിലും അലവൻസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല . നിലവില്‍ നിയമ വകുപ്പിൻറെ പരിഗണനയിലാണ് വിജ്ഞാപനം . 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അമേരിക്ക വെടിനിർത്തൽ അഭ്യർത്ഥിച്ചു', അവകാശവാദവുമായി ഇറാൻ, A10 വിമാനം വീഴ്ത്തി എന്നും വാദം
പ്രസവത്തിനെത്തിയ യുവതിയുടെ നില ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികിത്സയിലിരിക്കെ മരണം, പിന്നാലെ ഡോക്ടറെ മർദിച്ച് ബന്ധുക്കൾ