നഴ്സിങ് കോളേജുകളുടെ അംഗീകാരം: ആശങ്ക വേണ്ടെന്ന് കർണാടക സര്‍ക്കാര്‍

Published : Jul 06, 2017, 06:44 PM ISTUpdated : Oct 04, 2018, 04:23 PM IST
നഴ്സിങ് കോളേജുകളുടെ അംഗീകാരം: ആശങ്ക വേണ്ടെന്ന് കർണാടക സര്‍ക്കാര്‍

Synopsis

ബംഗലൂരു: കർണാടകത്തിലെ നഴ്സിങ്ങ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ അംഗീകാരം തിരികെക്കിട്ടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. കോളേജുകളിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി എസ് പി പാട്ടീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നഴ്സിങ് വിദ്യാർത്ഥികളുടെ ആശങ്ക തീർക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ നഴ്സിങ് കോളേജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്‍റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും മാത്രം അംഗീകാരം മതിയെന്ന സർക്കാർ ഉത്തരവിനെത്തുടന്നാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ എല്ലാ കോളേജുകളുടെയും അംഗീകാരം എടുത്തുകളഞ്ഞത്. ഈ അധ്യയന വർഷം പ്രവേശനം നടത്താൻ യോഗ്യതയുളള കോളേജുകളുടെ പട്ടികയിൽ കർണാടകത്തിൽ നിന്ന് ഒരു സ്ഥാപനത്തെപ്പോലും ഐഎൻസി ഉൾപ്പെടുത്തിയിരുന്നില്ല.

ഇതോടെ വിദ്യാർത്ഥികൾക്കും മാനേജ്മെന്‍ുകൾക്കുമുണ്ടായ ആശങ്ക പരിഹരിക്കാനാണ് ഇപ്പോൾ കർണാടക സർക്കാരിന്‍റെ നീക്കം. .വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടിയിട്ടുണ്ടെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കർണാടക ഹൈക്കോടതി വിധിയനുസരിച്ച് കർണാടക നഴ്സിങ് കൗൺസിൽ അംഗീകാരമുളള കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് എവിടെയും ജോലി ചെയ്യാമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ നഴ്സിങ് കൗൺസിലുമായി ചർച്ച ചെയ്ത് കോളേജുകളുടെ അംഗീകാരത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് ശ്രമം.തങ്ങൾ പാസാക്കിയ ഉത്തരവിനാണ് സാധുതയെന്ന വാദത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന് സർക്കാർ കത്തയച്ചിരിക്കുന്നത്.

അധികാരം തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനോട് ഐഎൻസിയുടെ മറുപടി അനുകൂലമാവാനിടയില്ല.ഇക്കാരണത്താലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഇടപെടലിനും കർണാടകം ശ്രമിക്കുന്നത്.ഐഎൻസി അംഗീകാരം ഇല്ലാതായാൽ വിദ്യാഭ്യാസ വായ്പയടക്കം മുടങ്ങുമെന്ന ആശങ്കയിലാണ് ഇപ്പോഴും മലയാളികളടക്കമുളള ആയിരക്കണക്കിന് വിദ്യാർത്ഥികൾ.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി