വലിച്ചെറിഞ്ഞതെല്ലാം തിരിച്ച് നല്‍കി കടല്‍; മുംബൈ തീരങ്ങള്‍ മാലിന്യ കൂമ്പാരമായി

Published : Dec 08, 2017, 06:19 PM ISTUpdated : Oct 05, 2018, 02:50 AM IST
വലിച്ചെറിഞ്ഞതെല്ലാം തിരിച്ച് നല്‍കി കടല്‍; മുംബൈ തീരങ്ങള്‍ മാലിന്യ കൂമ്പാരമായി

Synopsis

മുംബൈ: മുംബൈയിലെ ബീച്ചുകള്‍ വരുന്ന ഒരാഴ്ചത്തേക്ക് സന്ദര്‍ശിക്കുക അസാധ്യമാകും. കാരണം മറ്റൊന്നല്ല, ഓഖി ചുഴലിക്കാറ്റിനെ തുര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കടല്‍ തീരത്തെത്തിച്ചത് 80000 കിലോ ഗ്രാം മാലിന്യം. ചൊവ്വാഴ്ച രാത്രിയോടെയും ബുധനാഴ്ച പകോലെടെയുമാണ് ഇത്രയും മാലിന്യം മുംബൈയിലെ വിവിധ തീരങ്ങളില്‍ അടിഞ്ഞത്. 

പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമടക്കം കരയിലുള്ളവര്‍ നിക്ഷേപിക്കുന്നതെല്ലാം കടല്‍ തിരിച്ച് തീരത്തെത്തിക്കുകയായിരുന്നു. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഘനമാലിന്യ സംസ്‌കരണ വിഭാഗമാണ് (എസ് ഡബ്ലു എം) 80000 കിലോഗ്രാം (80 ടണ്‍) മാലിന്യം തീരത്തടിഞ്ഞെന്ന കണക്ക് പുറത്തുവിട്ടത്. മാലിന്യം നീക്കം ചെയ്യാന്‍ എല്ലാ വാര്‍ഡ് അധികാരികളെയും അറിയിച്ചുണ്ടെന്ന് എസ് ഡബ്ലു എം അറിയിച്ചു. 

ഇതുവരെ വിവിധ തീരങ്ങളില്‍നിന്നായി 26 ട്രക്ക് മാലിന്യം ശേഖരിച്ചു കഴിഞ്ഞു. ഇത് അടുത്ത നാല് ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വെര്‍സോവ, ജുഹൂ ബീച്ചുകളിലാണ് മാലിന്യം കൂടുതലായി അടിഞ്ഞിരിക്കുന്നത്. ഇരു തീരങ്ങളിലുമായി 25000 കിലോ ഗ്രാം മാലിന്യമാണ് കടല്‍ കരക്കെത്തിച്ചത്. ദാദര്‍ ചൗപട്ടി, മറൈന്‍ ഡ്രൈവ്, നരിമാന്‍ പോയിന്റ്, മധ് ഐലന്റ് എന്നിവിടങ്ങളും മാലിന്യ കൂമ്പാരമായി. ചില ഇടങ്ങളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ രണ്ടടിയോളം കുമിഞ്ഞുകൂടിയിട്ടുമുണ്ട്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

lതൊഴിലുറപ്പ് ഭേദഗതി സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നു,കേന്ദ്രത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്ന് പിണറായി
`പോറ്റിയേ കേറ്റിയേ' ​ഗാനം നീക്കരുത്, മെറ്റക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ