ഈജിപ്തിൽ 4400 കൊല്ലം പഴക്കമുള്ള ശവകുടീരം കണ്ടെത്തി; ഉന്നത പുരോ​ഹിതന്റേതെന്ന് ​ഗവേഷകർ

Published : Dec 16, 2018, 08:08 PM IST
ഈജിപ്തിൽ 4400 കൊല്ലം പഴക്കമുള്ള ശവകുടീരം കണ്ടെത്തി; ഉന്നത പുരോ​ഹിതന്റേതെന്ന് ​ഗവേഷകർ

Synopsis

അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫരിർകരെയുടെ കാലത്താണ് ഈ കല്ലറ പണികഴിപ്പിച്ചിരിക്കുന്നത്. കെയ്റോയിലെ പിരമിഡുകൾ നിറഞ്ഞ സക്വാറയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 

കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ 4400 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തിയതായി റിപ്പോർട്ട്. ഫറവോയുടെ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണിതെന്ന് ​ചരിത്ര ​ഗവേഷകർ വെളിപ്പെടുത്തുന്നു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫരിർകരെയുടെ കാലത്താണ് ഈ കല്ലറ പണികഴിപ്പിച്ചിരിക്കുന്നത്. കെയ്റോയിലെ പിരമിഡുകൾ നിറഞ്ഞ സക്വാറയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 

ഈ കല്ലറയുടെ അകം കൊത്തുപണികൾ കൊണ്ടും ചായം പൂശിയും അലങ്കരിച്ചിട്ടുണ്ട്. പുരോഹിതൻ മാതാവിനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ശിൽപങ്ങളും ചുമരിൽ കൊത്തിവച്ചിരിക്കുന്നു. പന്ത്രണ്ടോളം ചെറുമാടങ്ങളും 24 പ്രതിമകളും വച്ചിരിക്കുന്നു. ഫറവോ ജോസറിന്റെ കാലഘട്ടത്തിലെ പ്രശസ്ത ശിൽപി ഇംഹോട്ടെപ് ആണ് ഈ പിരമിഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ ഇടക്കാല സർക്കാർ'; സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ
'ഇന്ത്യക്കാരെ നാണംകെടുത്തുന്നു, പൂർണമായും നിരോധിക്കണം'; ലണ്ടൻ തെരുവുകളിലൂടെ നടന്ന് മാധ്യമപ്രവർത്തകയുടെ വീഡിയോ, സോഷ്യൽ മീഡിയയിൽ വിമർശനം