അനുവാദമില്ലാതെ ചിത്രം പകര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമെന്ന് ഒമാന്‍

Published : Dec 06, 2017, 12:41 AM ISTUpdated : Oct 05, 2018, 03:06 AM IST
അനുവാദമില്ലാതെ ചിത്രം പകര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമെന്ന് ഒമാന്‍

Synopsis

മസ്കത്ത്: അനുവാദം ഇല്ലാതെ   മറ്റൊരാളുടെ ചിത്രം  ക്യാമറയിൽ പകർത്തുന്നത് ക്രിമിനൽ  കുറ്റമെന്ന് ഒമാൻ. വ്യക്തിയുടെ  സ്വകാര്യത  ലംഘിക്കുന്ന  ചിത്രങ്ങൾ  നവ മാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചാൽ   തടവും പിഴയുമടക്കം കർശന ശിക്ഷ നൽകും. കുറ്റകൃത്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഒമാൻ സൈബർ നിയമങ്ങൾ കർശനമാക്കിയിരിക്കുന്നത്.

ഒമാൻ  സൈബർ നിയമത്തിന്റെ 16-ാം വകുപ്പ് അനുസരിച്ച് ,  ഏതെങ്കിലും വ്യക്തിയുടെ വാർത്താ ചിത്രങ്ങളോ , സ്വകാര്യ ചിത്രങ്ങളോ  അനുവാദം കൂടാതെ   പ്രസിദ്ധികരിച്ചാൽ ,   മൂന്നു വർഷം  തടവും, 5,000 ഒമാനി റിയാൽ പിഴയും ലഭിക്കും. ഒരു വ്യക്തിയുടെ  അനുവാദം കൂടാതെ   ക്യാമറ ഉപയോഗിച്ചോ  മൊബൈൽ  ഫോൺ  ഉപയോഗിച്ചോ  ചിത്രങ്ങൾ  എടുക്കുന്നതിനും രാജ്യത്തു   നിയന്ത്രണങ്ങൾ  നിലനിൽക്കുന്നുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം , വാട്സ് ആപ്  എന്നിവയിലൂടെ  ഒരു  വ്യക്തിയുടെ  സ്വകാര്യത ലംഘിക്കുന്ന ചിത്രങ്ങളോ , വിവരങ്ങളോ   പ്രസിദ്ധികരിക്കുന്നതു  ഒമാൻ സൈബർ   നിയമം  അനുവദിക്കുന്നില്ല.

കൂടാതെ  , അനുവാദം ഇല്ലാതെ  ഒരു സ്ത്രീയുടെ  ചിത്രം പകർത്തുകയും  പ്രസിദ്ധികരിക്കുകയും  ചെയ്യുന്ന വ്യക്തിയും സ്ഥാപനവും    കനത്ത ശിക്ഷകൾ  നേരിടേണ്ടി വരും. വിഡീയോ ചിത്രങ്ങൾ  ഉപയോഗിച്ച് ഒരു വ്യക്തിയെ ബ്ലാക്ക് മെയിൽ  ചെയ്യുന്നവർക്ക്   മൂന്നു മുതൽ പത്തു വര്ഷം തടവും,   മൂവായിരം മുതൽ പതിനായിരം ഒമാനി റിയൽ പിഴയും  ചുമത്തുവാനുള്ള  നിയമങ്ങൾ രാജ്യത്തു നിലവിലുണ്ട് .

അപകടദൃശ്യങ്ങൾ  ചിത്രീകരിക്കുന്നതും  കുറ്റകരമാണെന്ന്  റോയൽ ഒമാൻ പോലീസ് വ്യക്തമാക്കുന്നു. സമാനമായ കുറ്റ  കൃത്യങ്ങൾ  വർധിച്ചു വരുന്ന  സാഹചര്യത്തിലാണ് രാജ്യത്തു സൈബർ നിയമം  കര്‍ശനമാക്കുന്നത്. 
ഒമാൻ  ക്രിമിനൽ നിയമത്തിലെ   ആർട്ടിക്കിൾ 16 പ്രകാരം, ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 2011-ൽ ആണ് രാജ്യത്തു  സൈബർ    നിയമം  നടപ്പിലാക്കിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ