സര്‍ക്കാര്‍ പദ്ധതികള്‍ ഫലം കാണുന്നു; കയറ്റുമതിയില്‍ ഒമാന് വന്‍ നേട്ടം

Published : Jul 27, 2017, 01:34 AM ISTUpdated : Oct 05, 2018, 02:47 AM IST
സര്‍ക്കാര്‍ പദ്ധതികള്‍ ഫലം കാണുന്നു; കയറ്റുമതിയില്‍ ഒമാന് വന്‍ നേട്ടം

Synopsis

ഒമാനിലെ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ 14 ശതമാനം  വര്‍ദ്ധന രേഖപ്പെടുത്തി. രാജ്യത്തിന്റെ  മൊത്തം ഉത്പന്നങ്ങളുടെ കയറ്റുമതിയിലും  10.3%ത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.

ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 751.80 ദശലക്ഷം ഒമാനി റിയാലായിരുന്നു കയറ്റുമതി. ഇത് 2016ല്‍ 659.4 ദശലക്ഷം ഒമാനി റിയാല്‍ ആയിരുന്നു. 14 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒമാന്‍ ദേശീയ സ്ഥിതി  വിവര മന്ത്രാലയം പ്രസിദ്ധികരിച്ച ഈ വര്‍ഷത്തെ  ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരമാണ്  കയറ്റുമതിയിലെ  വര്‍ദ്ധനവ് സൂചിപ്പിച്ചിരിക്കുന്നത്. രാസ വസ്തുക്കള്‍  , പ്ലാസ്റ്റിക്,   അടിസ്ഥാന ലോഹ ഉല്‍പന്നങ്ങള്‍  എന്നിവയുടെ  കയറ്റുമതിയിലാണ്  വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

 രാജ്യത്തിന്റെ  മൊത്തം ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും  10.3 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2016ല്‍ 2586.4 ദശലക്ഷം ഒമാനി  റിയാലിന്റെ ആകെ കയറ്റുമതിയായിരുന്നു  ആകെ നടന്നത്. ഇത്  ഈ വര്‍ഷം 2,852.4  ദശലക്ഷം റിയാലായിട്ടാണ് വര്‍ധിച്ചത്.  എണ്ണ, പ്രകൃതി വാതക കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ 28.4 ശതമാനം  വര്‍ധനവാണ് രേഖപെടുത്തിയിരിക്കുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍   ഒമാന്‍  സര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍ ഒമാനി ഉത്പന്നങ്ങളുടെ  നിരവധി  പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ