നെഗറ്റീവുകള്‍ കൂട്ടിയാല്‍ പോസറ്റീവാണെന്ന് വിദ്യാഭ്യാസമന്ത്രി, ശരിയുത്തരത്തിന് അധ്യാപികക്ക് ശകാരം

Published : Sep 16, 2017, 01:20 PM ISTUpdated : Oct 05, 2018, 02:03 AM IST
നെഗറ്റീവുകള്‍ കൂട്ടിയാല്‍ പോസറ്റീവാണെന്ന് വിദ്യാഭ്യാസമന്ത്രി, ശരിയുത്തരത്തിന് അധ്യാപികക്ക് ശകാരം

Synopsis

ഡറാഡൂണ്‍:  ക്ലാസിലുണ്ടായിരുന്ന അധ്യാപികയ്യ്ക്ക്‌ സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയുടെ വക അധിക്ഷേപം.സ്ഥിതിഗതകള്‍ വിലയിരുത്താനെത്തിയ മന്ത്രി ക്ലാസിലുണ്ടായിരുന്ന അധ്യാപികയെ കണക്ക് പഠിപ്പിക്കാന്‍ തുനിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

കണക്ക് ക്ലാസെടുത്തുകൊണ്ടിരിക്കുകയായിരുന്ന അധ്യാപികയോട് മന്ത്രിയുടെ   ചോദ്യം ഇങ്ങനെയായിരുന്നു: മൈനസ് പ്ലസ് മൈനസ് എത്ര( - + - = ?)  ടീച്ചറുടെ ഉത്തരം മൈനസ് എന്നായിരുന്നു. എന്നാല്‍ ശരയുത്തരം പറഞ്ഞ അധ്യാപികയെ വിദ്യാഭ്യാസമന്ത്രി ശകാരിച്ചു. അതോടൊപ്പം തന്നെ ഇതിന്റെ ഉത്തരം പ്ലസ് ആണെന്ന സ്ഥാപിക്കുകയും ചെയ്തു.

വിദ്യാര്‍ഥികളുടെ മുമ്പില്‍ വച്ചായിരുന്നു മന്ത്രിയുടെ കണക്ക് പഠിപ്പിക്കല്‍. ഇതുകൊണ്ടും തീര്‍ന്നില്ല മന്ത്രിയുടെ ക്ലാസ്. -1 പ്ലസ് -1 എത്രയാണെന്നായിരുന്നു അടുത്ത ചോദ്യം. -2 ആണ് ഉത്തരമെന്ന് അധ്യാപിക മറുപടി പറഞ്ഞു. എന്നാല്‍ ഇതിന്റെ ഉത്തരം പൂജ്യം ആണെന്നായിരുന്നു മന്ത്രിയുടെ വാദം. അതേസമയം തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയ പുസ്തകത്തിന് പകരം ഗൈഡ് ഉപയോഗിച്ച് പഠിപ്പിച്ചതിനും മന്ത്രി അധ്യാപികയെ ശകാരിക്കുന്നുണ്ട്.

അധ്യാപികയെ ക്ലാസ് റൂമില്‍ അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.  ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രി അരവിന്ദ് പാണ്ഡെയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രി രാജിവയ്ക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം സദുദ്ദേശ്യത്തോടെയാണ് സ്‌കൂള്‍ സന്ദര്‍ശിച്ചതെന്നും നിലവിലെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിയുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി ഭീഷണിപ്പെടുത്തി യുവാക്കൾ, പൊലീസിൽ പരാതി
സാഹസിക ഡ്രിഫ്റ്റിം​ഗിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് അപകടം, തൃശ്ശൂരിൽ 14കാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ