വിയ്യൂര്‍ സെന്റര്‍ ജയിലില്‍ നിന്നും പ്രതി തടവ് ചാടി

Published : Feb 22, 2018, 11:23 AM ISTUpdated : Oct 05, 2018, 04:09 AM IST
വിയ്യൂര്‍ സെന്റര്‍ ജയിലില്‍ നിന്നും പ്രതി തടവ് ചാടി

Synopsis

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി തടവ് ചാടി. കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാള്‍ വിയ്യൂര്‍ ജയിലില്‍ നിന്നും തടവ് ചാടിയത്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചു. തമിഴ്‌നാട് സ്വദേശി കൃഷണനാണ് ഇന്നലെ രാവിലെ രക്ഷപ്പെട്ടത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ഇയാള്‍. 

2010 ല്‍ തൃശൂര്‍ ടി.ടി.ടവര്‍ ഹോട്ടലിന് സമീപം തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷിക്കപെട്ട വ്യക്തിയാണ് കൃഷ്ണന്‍. ജയില്‍ വളപ്പിലെ കൃഷിപ്പണിയ്ക്കായി  ഇറക്കിയപ്പോള്‍ കശുമാവിന്‍ തോട്ടം വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. അന്വേഷണം ഊര്‍ജിതമാക്കിയെന്ന് അന്വേഷണ ചുമതലയുള്ള വിയ്യൂര്‍ എസ്.ഐ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

അമേരിക്കയുടെ ലക്ഷ്യവും നീക്കങ്ങളും എണ്ണിപ്പറഞ്ഞ് റഷ്യ; ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സമ്മർദ്ദത്തിൽ കുരുക്കിയെന്ന് വിമർശം
മുറിയിൽ മകളില്ല, കട്ടിലിൽ പാമ്പിൻ്റെ പടം, സമീപത്ത് മോതിരവും മാലയും വളകളും! പെൺകുട്ടി 'നാഗിനി'യായെന്ന് പ്രചാരണം, കള്ളക്കഥ പൊളിച്ച് യുപി പൊലീസ്