വൈദികര്‍ക്കെതിരായ ലൈംഗിക വിവാദം; തെളിവ് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ

Web Desk |  
Published : Jun 28, 2018, 09:42 AM ISTUpdated : Oct 02, 2018, 06:50 AM IST
വൈദികര്‍ക്കെതിരായ ലൈംഗിക വിവാദം; തെളിവ് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ

Synopsis

വൈദികർക്കെതിരായ പരാതിയിൽ അന്വേഷണവുമായി ഓർത്തഡോക്സ് സഭ  നേരിട്ടെത്തി തെളിവ് നൽകണമെന്ന് പരാതിക്കാരന് നിർദ്ദേശം  


നിരണം: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരെയുള്ള പരാതിയിൽ തെളിവ് നൽകാൻ അന്വേഷണ കമ്മീഷൻ നിർദ്ദേശിച്ചു. നിരണം ഭദ്രാസനത്തിൽ നേരിട്ട് ഹാജരായി തെളിവ് നൽകാനാണ് പരാതികാരനോട് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. 

കുമ്പസാരരഹസ്യം ഉപയോഗിച്ച് 5 വൈദികർ ഭാര്യയെ പീഡിപ്പിച്ചുവെന്ന ഭർത്താവിന്റെ പരാതി അന്വേഷിക്കുന്നതിന് അഭിഭാഷകർ ഉൾപ്പടെ അടങ്ങുന്ന കമ്മീഷനാണ് ഓർത്തഡോക്സ് സഭ രൂപീകരിച്ചിരിക്കുന്നത്. പരാതിക്കാരനിൽ നിന്നും കമ്മീഷൻ കഴിഞ്ഞ വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. എന്നാൽ ഭാര്യയുടെ സത്യവാങ്മൂലം ഉൾപ്പടെ പകർപ്പാണ് നൽകിയത്. 

യഥാർത്ഥ സത്യവാങ്മൂലം നൽകണമെന്നാണ് കമ്മീഷൻ ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. ഹോട്ടലിൽ താമസിച്ചു വെന്നതിന് ഉൾപ്പടെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യഥാർത്ഥ രേഖകൾ കമ്മീഷന് കൈമാറാൻ കഴിയില്ലെന്നും എന്നാൽ കമ്മീഷന് മുന്നിൽ ഹാജരാക്കുമെന്നും പരാതിക്കാൻ വ്യക്തമാക്കി. 

ഇതിനിടെ വൈദികർക്കെതിരായ പരാതിയിൽ സ്വമേധയ കേസെടുക്കില്ലെന്ന് തിരുവല്ല പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയായ നിയമത്തെക്കുറിച്ച് ബോധവാനായ ആളാണ് പരാതി ഉന്നയിക്കുന്നത്. അതിനാൽ അദ്ദേഹം പരാതി നൽകാതെ അന്വേഷിക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയ വിചാരണ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ
യുദ്ധക്കൊതിയന്മാർ പലതും പറഞ്ഞു പരത്തുകയാണെന്ന് തുൾസി ഗബ്ബാർഡ്; 'റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല'