രജനീകാന്ത് മറാഠി,തമിഴന്‍ എന്ന് പറയുന്നത് കള്ളം; വിമര്‍ശനവുമായി സംവിധായകന്‍ ഭാരതി രാജ

Web Desk |  
Published : Apr 28, 2018, 03:24 PM ISTUpdated : Jun 08, 2018, 05:46 PM IST
രജനീകാന്ത് മറാഠി,തമിഴന്‍ എന്ന് പറയുന്നത് കള്ളം; വിമര്‍ശനവുമായി സംവിധായകന്‍ ഭാരതി രാജ

Synopsis

രജനീകാന്ത് മറാഠി  തമിഴന്‍ എന്ന് പറയുന്നത് കള്ളം,  

തഞ്ചാവൂര്‍: രജനികാന്തിനേയും കമല്‍ഹാസനേയും  നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ ഭാരതി രാജ. രജനീകാന്ത്  മറാഠിയാണെന്നും കമല്‍ഹാസൻ  ജനങ്ങള്‍ക്കിടയില്‍ വരാതെ പ്രസ്താവന നടത്തുന്നയാളാണെന്നും ആയിരുന്നു ഭാരതിരാജയുടെ വിമർശനം. തഞ്ചാവൂരില്‍ കാവേരി പ്രശ്നത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു സംഭവം.

കാവേരിക്ക് വേണ്ടിയായിരുന്നു പൊതുയോഗമെങ്കിലും പ്രധാനവിമര്‍ശനം രജനീകാന്തിനെതിരെ ആയിരുന്നു. രജനീകാന്ത് മറാഠിക്കാരനാണെന്നും തമിഴന്‍ എന്ന് പറയുന്നത് കള്ളമാണെന്നും സിനിമയില്‍ സ്റ്റൈല്‍ കാണിക്കാനായി എത്രയലഞ്ഞിട്ടുണ്ടെന്നും ഭാരതി രാജ ചോദിച്ചു. അതേസമയം കമല്‍ഹാസന്‍റെ പേരെടുത്ത് പറയാതെ ആയിരുന്നു ഭാരതി രാജയുടെ കുറ്റപ്പെടുത്തല്‍. എസിയില്‍ വന്നിരിക്കുമെന്നും പിന്നെ ട്വിറ്ററിലാണ് എല്ലാം. ആണാണെങ്കില്‍ ജനക്കൂട്ടത്തിനിടയില്‍ വന്ന് മുഷ്ടി ചുരുട്ടി സംസാരിക്കാനും ഭാരതി രാജ ആവശ്യപ്പെട്ടു.രജനീകാന്തിനെ നല്ലവന്‍ എന്ന് വിളിക്കുന്നത് എട്ട് കോടി തമിഴ്നാട്ടുകാര്‍ നല്ലവരല്ലെന്ന് പറയുന്നത് പോലെയാണെന്നായിരുന്നു നാം തമിഴര്‍ കക്ഷിനേതാവ് സീമാന്‍ പറഞ്ഞഥ്.

ഐപിഎല്‍ മത്സരങ്ങള്‍ക്കെതിരെ തമിഴ്നാട്ടിലുണ്ടായ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായിരുന്നു. ഇതിനെതിരെ രജനീകാന്ത് നടത്തിയ വിമർശനങ്ങളാണ് ഭാരതിരാജയേയും സീമാനേയും ചൊടിപ്പിച്ചത്. രജനി രാഷ്ട്രീയപ്രഖ്യാപനം നടത്താനിരിക്കെയാണ് അദ്ദേഹം തമിഴ്നാട്ടുകാരന്‍ അല്ലെന്ന വിമർശനങ്ങള്‍ ശക്തമാകുന്നത് എന്നതും ശ്രദ്ധേയമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്തിസാന്ദ്രമായി ആറൻമുള പാർത്ഥസാരഥി ക്ഷേത്രം; തങ്കയങ്കി ദർശനത്തിന് തുടക്കം, മണ്ഡലപൂജ 27ന്
കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന്; അന്തിമപട്ടിക ഫെബ്രുവരി 21 ന്, സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ