ഇന്ത്യയുടെ മിന്നലാക്രമണം നിഷേധിച്ച് പാക്കിസ്ഥാന്‍

Published : Sep 29, 2016, 08:00 AM ISTUpdated : Oct 05, 2018, 03:12 AM IST
ഇന്ത്യയുടെ മിന്നലാക്രമണം നിഷേധിച്ച് പാക്കിസ്ഥാന്‍

Synopsis

ഇന്ത്യ, മിന്നലാക്രമണം നടത്തിയെന്ന വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പാക് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ കരസേനയുടെ വാര്‍ത്താ സമ്മേളനം അവസാനിച്ച ഉടന്‍ പാക്കിസ്ഥാന്‍ സൈനിക നേതൃത്വം ഇക്കാര്യം ശക്തമായി നിഷേധിച്ച് രംഗത്തുവന്നു. നിയന്ത്രണ രേഖയില്‍ ഇന്ത്യ വെടിവെപ്പ് നടത്തിയെന്നും രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാന്‍ സേന പ്രസ്താവന നല്‍കി. ഇന്ത്യയുടെ ആക്രമണത്തെ അപലപിക്കുന്നു എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറ‍ഞ്ഞു. രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ത്യയുടെ ഏത് ആക്രമണത്തിനും തിരിച്ചടി നല്‍കാന്‍ കെല്‍പ്പുണ്ടെന്നായിരുന്നു പാക് പ്രതിരോധ മന്ത്രി ക്വാജ മുഹമ്മദ് ആസിഫിന്റെ പ്രതികരണം.

മിന്നലാക്രമണം നടന്നിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും ഇന്ത്യയുടെ ഈ നീക്കം പാക്കിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കരസേന മേധാവി ജനറല്‍ റെഹീല്‍ ഷെരീഫ് ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. 10 പാക്കിസ്ഥാന്‍ സൈനികരെങ്കിലും ഈ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഇന്ത്യന്‍ കരസേന നല്‍കുന്ന സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
അവർ ഒത്തുപാടി 'കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്' മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം