
ലാഹോര്‍: കാമുകനൊപ്പം ജീവിക്കാന്‍ പാക് യുവതി കൊലയ്ക്ക് കൊടുത്തത് 17 ജീവനുകള്‍. പാകിസ്താനിലെ ലാഹോറിലാണ് സംഭവം. ഭര്‍ത്താവിനായി നവവധുവൊരുക്കിയ വിഷക്കെണിയിലാണ് ഭര്‍തൃകുടുംബത്തിലെ 17 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.
വധുവിന്റെ സമ്മതമില്ലാതെ നടത്തിയ വിവാഹ ശേഷം കാമുകനോടൊപ്പം ജീവിക്കാനായാണ് ആസിയ ബീബി ഭര്‍ത്താവിന് പാലില്‍ വിഷം കലര്‍ത്തി നല്‍കിയത്.
കുട്ടികളടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. 10 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മുസാഫര്‍ഗര്‍ സ്വദേശിനിയായ ആസിയയെയും കാമുകന്‍ ലാഷരി പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ആസിയയുടെ വിവാഹം നടന്നത്. വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്ന ആസിയ ഒളിച്ചോടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മാതാപിതാക്കളുടെ ഇടപെടല്‍ ഒളിച്ചോട്ട ശ്രമം പൊളിക്കുകയായിരുന്നു.
ആസിയ നല്‍കിയ വിഷം കലര്‍ന്ന പാല്‍ ഭര്‍ത്താവ് കുടിക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് ലസി തയ്യാറാക്കാനായി എടുത്തതാണ് ദുരന്ത കാരണം. തുടക്കത്തില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച സംഭവം. പൊലീസ് അന്വേഷണത്തില്‍ കൊലപാതമാണെന്ന് കണ്ടെത്തുകയായിരുന്നു. ആസിയ കുറ്റം സമ്മതിച്ചതായി മുസാഫര്‍ഗര്‍ പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam