ചാരവൃത്തി; പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ നിര്‍ദേശം

Published : Oct 27, 2016, 01:28 AM ISTUpdated : Oct 04, 2018, 07:58 PM IST
ചാരവൃത്തി; പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ നിര്‍ദേശം

Synopsis

ദില്ലി: ചാരപ്രവർത്തനം നടത്തിയതിന് ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനയും രണ്ട് രാജസ്ഥാനികളെയും ദില്ലി പോലീസ് പിടികൂടി. 48 മണിക്കൂറിനകം നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയിൽ നിന്ന് തിരിച്ചയക്കണമെന്ന് പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
 
ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉഗ്യോഗസ്ഥൻ മെഹ്മൂദ് അക്തർ ഉൾപ്പടെ മൂന്നു പേരാണ് ചാരപ്രവർത്തനത്തിന് ദില്ലി പോലീസിന്റെ പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദില്ലി പോലീസ് നീക്കം. പിടിയിലായ ഇന്ത്യാക്കാർ രാജസ്ഥാനിൽ നിന്ന് ഉള്ളവരാണ്. ഇവർക്ക് പാക് വിസ നല്‍കാം എന്നതുൾപ്പടെയുള്ള വാഗ്ദാനങ്ങൾ നല്കി അതിർത്തിയിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങൾ ചോർത്തുകയായിരുന്നു മെഹ്മൂദ് അക്തർ. ചില പ്രതിരോധ രേഖകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പാകിസ്ഥാനിൽ ഐഎസ്ഐയിൽ പ്രവർത്തിച്ചിരുന്ന അക്തറിനെ വിസാ ഓഫീസർ എന്ന പേരിൽ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിയോഗിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.

നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ അക്തറിനെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കു കൈമാറി. പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം അക്തതറിനെ ഇന്ത്യ അസ്വീകാര്യനായി പ്രഖ്യാപിക്കുകയാണെന്നും 48 മണിക്കൂറിനുള്ളിൽ ഇയാളെ തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ടു. അക്തർ ചാരപ്രവർത്തനം നടത്തിയിട്ടില്ല എന്നാണ് പാകിസ്ഥാൻറ പ്രതികരണം.

ഇതിനിടെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. ആർഎസ് പുര മേഖലയിൽ പാകിസ്ഥാൻ വെടിവയ്പിൽ ബീഹാറിൽ നിന്നുള്ള ജിതേന്ദർ കുമാർ എന്ന ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. പതിനൊന്ന് നാട്ടുകാർക്ക് പരിക്കേറ്റു. ഇന്ത്യയുടെ വെടിവെയ്പിൽ 5 പേർക്ക് പരിക്കേറ്റതായി പാകിസ്ഥാൻ സേനയും വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'
'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ