
ലാഹോര്‍: പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പാകിസ്ഥാന്‍ സുപ്രീംകോടതി സംയുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഷരീഫും രണ്ടുമക്കളും അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവണം.
പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെകെ എന്ന സ്ഥാപനം വഴി ഷെരീഫിന്‍റെ മക്കള്‍ കള്ളപ്പണം വെളുപ്പിച്ചന്നും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്നുമാണ് ആരോപണം. ഇക്കാര്യത്തില്‍ നവാസ് ഷെരീഫ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് പാകിസ്ഥാന്‍ പ്രതിപക്ഷനേതാവ് ഇമ്രാന്‍ ഖാന്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണറിപ്പോര്‍ട്ട് പരിഗണിക്കവേയാണ് പാക് സുപ്രീംകോടതി ഒരു അന്വേഷണത്തിന് കൂടി ഉത്തരവിട്ടത്. പാനമഗേറ്റാണ് ഇടപാടുകളുടെ രേഖകള്‍ പുറത്തുകൊണ്ടുവന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam