രണ്ടു ഭീകരരെ കൂടി വധിച്ചു; പാംപോർ ഏറ്റുമുട്ടൽ അവസാനിച്ചു

Published : Oct 12, 2016, 12:23 PM ISTUpdated : Oct 04, 2018, 08:08 PM IST
രണ്ടു ഭീകരരെ  കൂടി വധിച്ചു; പാംപോർ ഏറ്റുമുട്ടൽ അവസാനിച്ചു

Synopsis

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറിൽ സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ രണ്ടു ഭീകരരെയും വധിച്ചെന്നും ഓപ്പറേഷൻ അവസാനിച്ചെന്നും കരസേന അറിയിച്ചു. ലഷ്ക്കർ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സേന സ്ഥിരീകരിച്ചു. പാംപോറിൽ 58 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനു ശേഷമാണ് കരസേന  സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ ഭീകരരെ കീഴ്പ്പെടുത്തിയത്.

80 മുറികളും 60 കുളിമുറികളും ഉള്ള കെട്ടിടത്തിൽ ഭീകരർ ഒളിച്ചതിനാൽ ഏറെ കൗശലം ആവശ്യമായ ഓപ്പറേഷനായിരുന്നു ഇതെന്ന് കരസേന വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം തകർക്കാതെ ചില്ലുകൾ പുറത്തു നിന്ന് തകർത്ത സേന ഡ്രോണുകൾ ഉപയോഗിച്ച് ഭീകരർ എവിടെയാണെന്ന് മനസ്സിലാക്കി റോക്കറ്റും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. രണ്ട് ഭീകരരുടെ മൃതദ്ദേഹം കിട്ടി. ഇവർ കൊണ്ടു വന്ന ആയുധങ്ങളും പിടിച്ചെടുത്തു. ജമ്മു കശ്മീരിന്റെ അഭിമാനമായ കെട്ടിടം പൂർണ്ണമായും തകരാതെ നോക്കാനായിരുന്നു സേനയുടെ ശ്രമം ലഷ്ക്കർ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് കരസേന അറിയിച്ചു.

ഇതിനിടെ പാക് അധീന കശ്മീരിലെ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. കരസേന ഇക്കാര്യത്തിൽ അന്തിമ തീരുമാനം നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് വിട്ടിരുന്നു. ഇന്ത്യ മുമ്പും മിന്നലാക്രമണം നടത്തിയിരുന്നു എന്ന വാദം തള്ളി പ്രതിരോധമന്ത്രി മനോഹർ പരീക്കർ രംഗത്തു വന്നു. തന്റെ അറിവിൽ നിയന്ത്രണ രേഖ കടന്ന് ഇത് ആദ്യത്തെ ആക്രമണമാണെന്നും പരീക്കർ വ്യക്തമാക്കി.

അതേസമയം, സൈന്യമാണ് ആക്രമണം നടത്തിയതെങ്കിലും നിര്‍ണായക തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും അതിനാല്‍തന്നെ പ്രധാനമന്ത്രിക്കാണ് ഇതിന്റെ ഖ്യാതി പോകേണ്ടതെനുമുള്ള പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സേനാ നടപടി ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നതിന് തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം; തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി
ചൊവ്വന്നൂർ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ, എസ്ഡിപിഐ പിന്തുണയിൽ ഭരണം പിടിച്ചു; 25 വർഷത്തിന് ശേഷമുള്ള മാറ്റം