
ചെന്നൈ: സസ്‌പെന്‍ഷനില്‍ തുടരുകയായിരുന്ന തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി ജ്ഞാനദേശികന്റെയും ഐ.എ.എസ് ഉദ്യോഗസ്ഥനായ അതുല്‍ ആനന്ദിന്‍റെയും സസ്‌പെന്‍ഷന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം പിന്‍വലിച്ചു. കഴിഞ്ഞ ജൂണില്‍ ജയലളിതയായിരുന്നു ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. ശശികലയുടെ കൂടി അതൃപ്തിക്ക് കാരണമായതാണ് ഇരുവരുടെയും സസ്പെന്‍ഷനിലേക്ക് നയിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെയ്ക്കുന്നതിന് തൊട്ടുമുമ്പ് ഒ. പനീര്‍ശെല്‍വം ഇവരെ തിരിച്ചെടുക്കുകയായിരുന്നു.
ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശികല നീക്കങ്ങളാരംഭിച്ചപ്പോള്‍ തന്നെ പ്രതിരോധമുയര്‍ത്താന്‍ പനീര്‍ശെല്‍വവും ശ്രമങ്ങള്‍ തുടങ്ങിയിരുന്നെന്ന് വ്യക്തമായി. ശശികലക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് അവരുടെ എതിര്‍ ചേരിയിലുള്ള ഉദ്ദ്യോഗസ്ഥരെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമായിരുന്നു. ശശികലയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നതിന്റെ തലേ ദിവസമാണ് മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷം പനീര്‍ ശെല്‍വം പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam