എഡിജിപി സുദേഷ് കുമാറിന്‍റെ ഓഫീസിലേക്ക് ദുരൂഹസാഹചര്യത്തിൽ പാഴ്സലുകള്‍

Web Desk |  
Published : Jun 30, 2018, 10:12 PM ISTUpdated : Oct 02, 2018, 06:44 AM IST
എഡിജിപി സുദേഷ് കുമാറിന്‍റെ ഓഫീസിലേക്ക് ദുരൂഹസാഹചര്യത്തിൽ പാഴ്സലുകള്‍

Synopsis

കോഴിക്കോട്ട് നിന്നാണ് മാലിന്യ പാഴ്സലുകൾ എത്തിയത് ഇവ പാഴ്സലുകൾ പേരൂർക്കട പൊലീസിന് കൈമാറി

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്‍റെ ഓഫീസിലേക്ക് ദുരൂഹസാഹചര്യത്തിൽ രണ്ട് പാഴ്സലുകളെത്തി. കോഴിക്കോട്ട് നിന്നാണ് മാലിന്യ പാഴ്സലുകൾ എത്തിയത്. പാഴ്സലുകൾ പേരൂർക്കട പൊലീസിന് കൈമാറി. പാഴ്സൽ വിശദമായി പരിശോധിച്ച ശേഷമേ കേസെടുക്കൂ എന്ന് പൊലീസ് അറിയിച്ചു. ഇതിനായി ഫോറൻസിക് പരിശോധന നടത്തിയേക്കും.

അതേസമയം, പൊലീസ് ഡ‍്രൈവർ ഗവാസ്ക്കർക്കെതിരെ എഡിജിപി സുദേഷ്കുമാറിന്റെ മകള്‍ നൽകിയ പരാതിയിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി. കേസന്വേഷണത്തിൽ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. ഗവാസ്ക്കർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും കാലിൽകൂടി വാഹനം കയറ്റിയിറക്കുകയും ചെയ്തുവെന്നായിരുന്നു എഡിജിപിയുടെ മകളുടെ പരാതി. എന്നാലിവർക്ക് പരിക്കൊന്നുമില്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.

സംഭവത്തിന് ദൃക്സാക്ഷികളില്ല. സിസിസിടിവി ദൃശ്യങ്ങളുമില്ല. അതിനാൽ കേസിനാരാധാരമായ തെളിവുകൊളൊന്നും കണ്ടെത്താനായില്ലെന്നൊണ് ക്രൈം ബ്രാഞ്ച് നിലപാട്. എന്നാൽ അന്വേഷണത്തിന് ഇനിയും സമയംവേണം. ഈ വിവരങ്ങളടങ്ങിയ റിപ്പോർട്ടും കേസ് ഡയറിയുമാണ് കോടതിക്ക് ക്രൈം ബ്രാഞ്ച് കൈമാറിയിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്