വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

Web Desk |  
Published : Apr 13, 2018, 06:15 PM ISTUpdated : Jun 08, 2018, 05:52 PM IST
വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

Synopsis

2004 നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ജാവേദ് ഷെയ്ക്, ഇസ്രത് ജഹാന്‍, അംജദ് അലി, ജിഷന്‍ ജോഹര്‍ എന്നിവരെ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളെന്നാരോപിച്ച് ഗുജറാത്ത് പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.

ആലപ്പുഴ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥപിള്ള വാഹനാപകടത്തില്‍ മരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ബുധനാഴ്ച രാവിലെ ആലപ്പുഴ വയലാര്‍ കവലയിലുണ്ടായ വാഹനാപകടത്തിലാണ് ഗോപിനാഥ പിള്ളയ്ക്ക് പരിക്കേറ്റത്.

2004 നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ജാവേദ് ഷെയ്ക്, ഇസ്രത് ജഹാന്‍, അംജദ് അലി, ജിഷന്‍ ജോഹര്‍ എന്നിവരെ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളെന്നാരോപിച്ച് ഗുജറാത്ത് പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിനിനെതിരേ ഗോപിനാഥപിള്ള നടത്തിയ നിയമപോരാട്ടം രാജ്യശ്രദ്ധ നേടി.

സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയും ഗുജറാത്ത് പോലീസും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടലാണിതെന്ന് കുറ്റപ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Puthuppally
മോദി- ട്രംപ് ചർച്ചയിൽ ഇലോൺ മസ്ക് പങ്കെടുത്തെന്ന വെളിപ്പെടുത്തൽ, തള്ളി വിദേശകാര്യമന്ത്രാലയം