
ഷില്ലോങ്: കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് മേഘാലയില്‍ തിരിച്ചടി. രണ്ടു സീറ്റു മാത്രമുള്ള ബിജെപി എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കാന്‍ സാധ്യതത.
17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാകും മുന്നണിക്ക് നേതൃത്വം നല്‍കുക. രണ്ടു സീറ്റുള്ള ബിജെപിയെ കൂടാതെ ആറു സീറ്റുകളുള്ള യുഡിപിയും ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. അതേസമയം ഒരു സ്വതന്ത്ര എം എല്‍ എയും പിന്തുണ നല്‍കിയിട്ടുണ്ട്. അഞ്ചുപാര്‍ട്ടികളെ ഒരുമിപ്പിച്ചാണ് ഭരണം സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
എന്നാല്‍ ഭരണം നഷ്ടപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ ഗവര്‍ണറെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സമാന ചിന്താഗതിക്കാരാ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ചര്‍ച്ച തുടരുകയാണെന്നും നിലവിലെ മുഖ്യമന്ത്രി മുകുള്‍ സാങ്മ വ്യക്തമാക്കി. അതേസമയം മുകുള്‍ സാങ്മ ഗവര്‍ണര്‍ ഗംഗാ പ്രസാദിനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കി.
ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ മേഘാലയില്‍ ഒന്‍പത് വര്‍ഷമായി ഭരണത്തിലുള്ള കോണ്‍ഗ്രസിന് 21 സീറ്റാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam